
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഉക്രൈനിലേയും, റഷ്യയിലെയും നിരവധി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തുടരുമ്പോള്‍, രണ്ടാം തവണയും സമാധാനം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി, കര്‍ദിനാള്‍ മത്തേയോ സൂപ്പി, റഷ്യയിലെത്തി. ഒക്ടോബര്‍ പതിനാലാം തീയതി റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ എത്തിയ കര്‍ദിനാള്‍ പതിനാറാം തീയതിയാണ് മടങ്ങിയത്. അദ്ദേഹത്തോടൊപ്പം വത്തിക്കാന്‍ കാര്യാലയത്തിലെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു.
മോസ്കോയില്‍ റഷ്യന്‍ ഭരണകൂടത്തിലെ വിവിധ അംഗങ്ങളുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യമന്ത്രി, സെര്‍ജെ ലാവ്റോവ്, വിദേശരാഷ്ട്രീയ മന്ത്രാലയത്തിലെ ഉപദേശകസമിതി അംഗം, യൂറി ഉഷാകോവ്, കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള സമിതിയുടെ അംഗം മാരിയ, മനുഷ്യാവകാശ കമ്മീഷന് അംഗം തത്യാന എന്നിവരെ നേരില്‍ കണ്ടു, സമാധാനം പുനഃസ്ഥാപിക്കണമെന്നും, സാധാരണക്കാരുടെയും, കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തിരികെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം എത്തിക്കുന്നതിനും, തടവുകാരുടെ കൈമാറ്റത്തിനും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും ഇതുവരെ ചെയ്ത കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി, വത്തിക്കാന്‍ മാധ്യമഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
മോസ്കോയിലെ പാത്രിയാര്കീസിന്റെ അന്തര്‍സഭാ ബന്ധങ്ങളുടെ ചെയര്‍മാനായ വൊളോകോലാംസ്കിലെ മെത്രാപ്പോലീത്ത അന്തോനിജുമായും കര്‍ദിനാള്‍ സൂപ്പി കൂടിക്കാഴ്ച നടത്തി. മാനുഷിക സഹകരണം തുടരുന്നതിനും ദീര്‍ഘകാലമായി കാത്തിരുന്ന സമാധാനത്തിനുള്ള പാതകള്‍ തുറക്കുന്നതിനുമുള്ള ചില സാധ്യതകള്‍ പരിശോധിക്കാനും സന്ദര്‍ശനം സാധ്യമാക്കിയതായും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
This website uses cookies.