
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഉക്രൈനിലേയും, റഷ്യയിലെയും നിരവധി സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന യുദ്ധം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ തുടരുമ്പോള്‍, രണ്ടാം തവണയും സമാധാനം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി, കര്‍ദിനാള്‍ മത്തേയോ സൂപ്പി, റഷ്യയിലെത്തി. ഒക്ടോബര്‍ പതിനാലാം തീയതി റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ എത്തിയ കര്‍ദിനാള്‍ പതിനാറാം തീയതിയാണ് മടങ്ങിയത്. അദ്ദേഹത്തോടൊപ്പം വത്തിക്കാന്‍ കാര്യാലയത്തിലെ ഒരു പ്രതിനിധിയും ഉണ്ടായിരുന്നു.
മോസ്കോയില്‍ റഷ്യന്‍ ഭരണകൂടത്തിലെ വിവിധ അംഗങ്ങളുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യമന്ത്രി, സെര്‍ജെ ലാവ്റോവ്, വിദേശരാഷ്ട്രീയ മന്ത്രാലയത്തിലെ ഉപദേശകസമിതി അംഗം, യൂറി ഉഷാകോവ്, കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള സമിതിയുടെ അംഗം മാരിയ, മനുഷ്യാവകാശ കമ്മീഷന്‍ അംഗം തത്യാന എന്നിവരെ നേരില്‍ കണ്ടു, സമാധാനം പുനഃസ്ഥാപിക്കണമെന്നും, സാധാരണക്കാരുടെയും, കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തിരികെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം എത്തിക്കുന്നതിനും, തടവുകാരുടെ കൈമാറ്റത്തിനും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും ഇതുവരെ ചെയ്ത കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി, വത്തിക്കാന്‍ മാധ്യമഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
മോസ്കോയിലെ പാത്രിയാര്‍കീസിന്‍റെ അന്തര്‍സഭാ ബന്ധങ്ങളുടെ ചെയര്‍മാനായ വൊളോകോലാംസ്കിലെ മെത്രാപ്പോലീത്ത അന്തോനിജുമായും കര്‍ദിനാള്‍ സൂപ്പി കൂടിക്കാഴ്ച നടത്തി. മാനുഷിക സഹകരണം തുടരുന്നതിനും ദീര്‍ഘകാലമായി കാത്തിരുന്ന സമാധാനത്തിനുള്ള പാതകള്‍ തുറക്കുന്നതിനുമുള്ള ചില സാധ്യതകള്‍ പരിശോധിക്കാനും സന്ദര്‍ശനം സാധ്യമാക്കിയതായും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.