
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കമ്പോള സമ്പദ് വ്യവസ്ഥയെ നിശിതമായി വിമർശിച്ച് വത്തിക്കാൻ രേഖ. ധാർമികതയില്ലാത്ത സമ്പദ് വ്യവസ്ഥയെ സദാചാര പാതയിലേക്കു കൊണ്ടുവരണമെന്നു രേഖ ആവശ്യപ്പെടുന്നു.
കമ്പോളത്തിനു തനിയേ നേരായ പാതയിൽ പോകാനാവില്ലെന്നു തുടരെത്തുടരെ തെളിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നു രേഖ നിർദേശിച്ചു.
നികുതി ഒഴിവ് നൽകുന്ന രാജ്യങ്ങളും നവീന ധനകാര്യ ഉപകരണങ്ങളും ലോകത്തിലെ ദരിദ്രരെ ദ്രോഹിക്കുകയാണെന്നും രേഖ പറയുന്നു.
“സാമ്പത്തിക-ധനകാര്യ വ്യവസ്ഥയിലെ ചില ഘടകങ്ങളിൽ വേണ്ട ധാർമിക വിവേചനങ്ങൾ’’ എന്ന പേരിലാണ് 15 പേജുള്ള രേഖ പ്രസിദ്ധീകരിച്ചത്. വിശ്വാസ തിരുസംഘവും സാമൂഹ്യനീതിക്കായുള്ള വത്തിക്കാൻ ഓഫീസും ചേർന്നു തയാറാക്കിയ രേഖയ്ക്ക് ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകി.
2008-ൽ ആരംഭിച്ച സാമ്പത്തികമാന്ദ്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ധനകാര്യസ്ഥാപനങ്ങൾക്കു കൂടുതൽ നിയന്ത്രണം വേണമെന്നു രേഖ ആവശ്യപ്പെടുന്നത്. മാന്ദ്യത്തെത്തുടർന്നു ബാങ്കുകൾക്കും മറ്റും അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചുവരുന്ന സമയത്താണ് രേഖ പ്രസിദ്ധീകരിച്ചത്.
ഡെറിവേറ്റീവുകളും ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പു (സി.ഡി.എസ്.) കളും പോലുള്ള സങ്കീർണ ധനകാര്യ ഉപകരണങ്ങളെ ടൈംബോബുകൾ എന്നു രേഖ വിശേഷിപ്പിച്ചു. 2008-ൽ ഏറെ പ്രശ്നമുണ്ടാക്കിയതാണ് ഇവ.
പൊതുനന്മ കാംക്ഷിക്കാതെ ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നു രേഖ കുറ്റപ്പെടുത്തി. ബിസിനസ് സ്കൂളുകൾ ‘ധാർമികത’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കമ്പനി മേധാവികളുടെ അമിതശമ്പളത്തെയും രേഖ വിമർശിച്ചു.
കമ്പോളം തനിയേ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണെന്ന വാദത്തെ രേഖ ഉദാഹരണങ്ങൾ നിരത്തി ഖണ്ഡിക്കുന്നു. സുഗമമായി മുന്നോട്ടുപോകാൻ വേണ്ട സത്യസന്ധത, വിശ്വാസ്യത, സുരക്ഷിതത്വം, സാമൂഹ്യ സഹവർത്തിത്വം, നിയമസംവിധാനം എന്നിവ എങ്ങനെ ഉറപ്പുവരുത്തണമെന്നു കമ്പോളത്തിനറിയില്ല.
തങ്ങളുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന അസമത്വം, പരിസ്ഥിതനാശം, അരക്ഷിതത്വം തുടങ്ങിയവ പരിഹരിക്കാനുള്ള മാർഗങ്ങളും കമ്പോളത്തിനറിയില്ല -രേഖ ചൂണ്ടിക്കാട്ടി.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.