
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കമ്പോള സമ്പദ് വ്യവസ്ഥയെ നിശിതമായി വിമർശിച്ച് വത്തിക്കാൻ രേഖ. ധാർമികതയില്ലാത്ത സമ്പദ് വ്യവസ്ഥയെ സദാചാര പാതയിലേക്കു കൊണ്ടുവരണമെന്നു രേഖ ആവശ്യപ്പെടുന്നു.
കമ്പോളത്തിനു തനിയേ നേരായ പാതയിൽ പോകാനാവില്ലെന്നു തുടരെത്തുടരെ തെളിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നു രേഖ നിർദേശിച്ചു.
നികുതി ഒഴിവ് നൽകുന്ന രാജ്യങ്ങളും നവീന ധനകാര്യ ഉപകരണങ്ങളും ലോകത്തിലെ ദരിദ്രരെ ദ്രോഹിക്കുകയാണെന്നും രേഖ പറയുന്നു.
“സാമ്പത്തിക-ധനകാര്യ വ്യവസ്ഥയിലെ ചില ഘടകങ്ങളിൽ വേണ്ട ധാർമിക വിവേചനങ്ങൾ’’ എന്ന പേരിലാണ് 15 പേജുള്ള രേഖ പ്രസിദ്ധീകരിച്ചത്. വിശ്വാസ തിരുസംഘവും സാമൂഹ്യനീതിക്കായുള്ള വത്തിക്കാൻ ഓഫീസും ചേർന്നു തയാറാക്കിയ രേഖയ്ക്ക് ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകി.
2008-ൽ ആരംഭിച്ച സാമ്പത്തികമാന്ദ്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ധനകാര്യസ്ഥാപനങ്ങൾക്കു കൂടുതൽ നിയന്ത്രണം വേണമെന്നു രേഖ ആവശ്യപ്പെടുന്നത്. മാന്ദ്യത്തെത്തുടർന്നു ബാങ്കുകൾക്കും മറ്റും അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ട്രംപ് ഭരണകൂടം ശ്രമിച്ചുവരുന്ന സമയത്താണ് രേഖ പ്രസിദ്ധീകരിച്ചത്.
ഡെറിവേറ്റീവുകളും ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്പു (സി.ഡി.എസ്.) കളും പോലുള്ള സങ്കീർണ ധനകാര്യ ഉപകരണങ്ങളെ ടൈംബോബുകൾ എന്നു രേഖ വിശേഷിപ്പിച്ചു. 2008-ൽ ഏറെ പ്രശ്നമുണ്ടാക്കിയതാണ് ഇവ.
പൊതുനന്മ കാംക്ഷിക്കാതെ ലാഭത്തിനുവേണ്ടി മാത്രമുള്ള പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നു രേഖ കുറ്റപ്പെടുത്തി. ബിസിനസ് സ്കൂളുകൾ ‘ധാർമികത’ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കമ്പനി മേധാവികളുടെ അമിതശമ്പളത്തെയും രേഖ വിമർശിച്ചു.
കമ്പോളം തനിയേ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണെന്ന വാദത്തെ രേഖ ഉദാഹരണങ്ങൾ നിരത്തി ഖണ്ഡിക്കുന്നു. സുഗമമായി മുന്നോട്ടുപോകാൻ വേണ്ട സത്യസന്ധത, വിശ്വാസ്യത, സുരക്ഷിതത്വം, സാമൂഹ്യ സഹവർത്തിത്വം, നിയമസംവിധാനം എന്നിവ എങ്ങനെ ഉറപ്പുവരുത്തണമെന്നു കമ്പോളത്തിനറിയില്ല.
തങ്ങളുടെ പ്രവർത്തനംമൂലം ഉണ്ടാകുന്ന അസമത്വം, പരിസ്ഥിതനാശം, അരക്ഷിതത്വം തുടങ്ങിയവ പരിഹരിക്കാനുള്ള മാർഗങ്ങളും കമ്പോളത്തിനറിയില്ല -രേഖ ചൂണ്ടിക്കാട്ടി.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.