Categories: Vatican

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ് : ഫ്രാന്‍സിസ് പാപ്പ

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ് : ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിന്‍റെ സുവിശേഷപ്രബോധനങ്ങളില്‍ സന്നിഹിതമായിരിക്കുന്ന സത്യം യുഗാന്തം വരെ പൂര്‍ണ്ണതയില്‍ വളരുന്നതിന് വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കണമെന്ന്ഫ്രാന്‍സിസ് പാപ്പ. 1992 ഒക്ടോബര്‍ 11ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടതിന്‍റെ രജതജൂബിലിയോട് അനുബന്ധിച്ച്, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെ സംബോധനചെയ്യുകയായിരുന്നു പാപ്പാ. നിത്യമായ സദ്വാര്‍ത്ത നമ്മു‍ടെ സമകാലീനരോട് നൂതനവും സമ്പൂര്‍ണ്ണവുമായ വിധത്തില്‍ പ്രഘോഷിക്കുകയെന്ന ദൗത്യം നമ്മുടെ ഉത്തരവാദിത്വമാണെന്നും ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു.

നൂറ്റാണ്ടുകളായി പരിശുദ്ധാരൂപി സഭയ്ക്ക് പകര്‍ന്നുനല്കിയ വിശ്വാസസംബന്ധമായ പ്രബോധനങ്ങള്‍, ഒരിക്കലും സംഭവിക്കാത്തവയും എന്നാലിന്ന് ഉയര്‍ന്നിരിക്കുന്നതുമായ പ്രശ്നങ്ങളെയും നൂതനാവസ്ഥകളേയും വിശ്വാസത്തിന്‍റെ വെളിച്ചത്താല്‍ പ്രബുദ്ധമാക്കാന്‍ സഹായിക്കുകയും വേണമെന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പായുടെ വാക്കുകള്‍ ഫ്രാന്‍സീസ് പാപ്പാ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. സ്നേഹത്തിനും കാരുണ്യത്തിനും വിഘാതം നല്‍കികൊണ്ടുള്ള മാനവ ഔന്നത്യത്തെ ഹനിക്കുന്ന വധശിക്ഷയേയും പാപ്പ തന്റെ സന്ദേശത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.

കത്തോലിക്കസഭയുടെ വിശ്വാസപ്രബോധനങ്ങളുടെ കാതല്‍ അനന്തസ്നേഹമാണ്. ഭൗതികസമ്പത്ത് കുന്നുകൂട്ടാനുള്ള അമിതമായി മുന്‍തൂക്കം സുവിശേഷം ആഴത്തില്‍ മനസ്സിലാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയാണെന്നുമുള്ള വസ്തുത നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. നിഷ്ഠൂരമായ വധശിക്ഷ പേപ്പല്‍ സംസ്ഥാനങ്ങളിലും അവലംബിക്കപ്പെട്ടിട്ടുണ്ട്. ആ ചെയ്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കുറ്റകൃത്യം എത്ര ഗൗരവതരമായാലും അതിന് വധശിക്ഷ നല്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും, കാരണം, അത് മനുഷ്യവ്യക്തിയുടെ അലംഘനീയതയ്ക്കും ഔന്നത്യത്തിനും നേര്‍ക്കുള്ള ആക്രമണമാണെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago