
തോപ്പുംപടി: കണ്ണമാലി പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച മുതൽ കണ്ണമാലിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇന്നലെ രാത്രി വൈകിയും തുടർന്നു. അതേസമയം പള്ളിയങ്കണത്തിലെ പന്തലിൽ തിരക്ക് ഇല്ലാത്ത വിധമാണു സദ്യ വിതരണത്തിനായി ക്രമീകരണം ചെയ്തിരുന്നത്. ആയിരത്തോളം വൊളന്റിയർമാർ ചിട്ടയോടെ വിശ്വാസികളെ നിയന്ത്രിച്ചു. മുഴുവൻ ഇടവകക്കാരും ഏതാനും ദിവസങ്ങളായി നേർച്ചസദ്യയുടെ ഒരുക്കത്തിലായിരുന്നു.
സദ്യയൊരുക്കുന്നതു നേർച്ചയായി കാണുന്ന ഒട്ടേറെ പേർ ദൂരസ്ഥലങ്ങളിൽ നിന്നു പോലും പള്ളിയിൽ എത്തിയിരുന്നു. ഇടുക്കി, കോട്ടയം, പത്തനംത്തിട്ട, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നു പ്രത്യേക വാഹനത്തിൽ തിരുനാളിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തി. രാവിലെ ഒരു കുടുംബത്തിനു വിളമ്പിക്കൊണ്ട് കൊണ്ട് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ നേർച്ചസദ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഇടതടവില്ലാതെ വിവിധ ഭാഷകളിൽ കുർബാന നടന്നു. എല്ലാ കുർബാനകളിലും ഭക്തരുടെ തിരക്കുണ്ടായിരുന്നു. വികാരി ഫാ. ആന്റണി തച്ചാറ, സഹ വികാരി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കൺവീനർമാരായ ടി.എ. ജോർജ്, റോയ് ബാലുമ്മേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകിയത്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.