
● മോശ പറഞ്ഞു: “അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കിൽ, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്‌ക്കരുത്.”
പുറപ്പാട് 33 : 15
●അബ്രാഹം പറഞ്ഞു : “അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നു.”
ഉല്‍പത്തി 22 : 14
● യാക്കോബു പറഞ്ഞു: “എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാൻ വിടുകയില്ല.”
ഉല്‍പത്തി 32 : 26
● ജോഷ്വാ പറഞ്ഞു : “ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും.”
ജോഷ്വ 24 : 15
● സാമുവൽ പറഞ്ഞു : “കർത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു.”
1 സാമുവൽ 3 : 9
● നെഹമിയ പറഞ്ഞു : “അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം.”
നെഹമിയാ 8 : 10
● ദാവീദ് പറഞ്ഞു : “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.”
സങ്കീർത്തനങ്ങൾ 23 : 1,118 : 24
● സോളമൻ പറഞ്ഞു : “കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും.”
സുഭാഷിതങ്ങൾ 3 : 5-6
● ഏശയ്യാ പറഞ്ഞു : “ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു.”
ഏശയ്യാ 60 : 1
● ജെറമിയ പറഞ്ഞു : “കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.”
ജറെമിയാ 29 : 11
● യാബസ് പറഞ്ഞു : “ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! ”
1 ദിനവൃത്താന്തം 4 : 10
● ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും പറഞ്ഞു: ”ഞങ്ങൾ
നിന്റെ ദേവന്‍മാരെയോ നീ നിർമ്മിച്ചസ്വർണ ബിംബത്തെയോ ആരാധിക്കുകയില്ല. കർത്താവായ ദൈവത്തെ മാത്രമേ ആരാധിക്കൂ.”
ദാനിയേൽ 3 : 18
● എസക്കിയേൽ പറഞ്ഞു : “ജീവ ശ്വാസമേ, നീ നാലു വായുക്കളിൽ നിന്നു വന്ന് ഈ നിഹിതന്‍മാരുടെമേൽ വീശുക. അവർക്കു ജീവനുണ്ടാകട്ടെ.”
എസെക്കിയേൽ 37 : 9
നമുക്കും ഉചിതമായ ദൈനംദിന വിശ്വാസ പ്രഖ്യാപനം തിരഞ്ഞെടുക്കാം! അതിനെ ധ്യാനിക്കാം! ഓരോ പ്രഭാതത്തിലും അത് ആവർത്തിക്കുകയും ചെയ്യാം!
നന്മനിറഞ്ഞതാകട്ടെ ഓരോ പ്രഭാതവും…
സമ്പാദനം : ഷെറിൻ ഡൊമിനിക്ക് സി.എം., ഉക്രൈൻ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.