
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാളായി വര്‍ഷാരംഭ ദിനത്തില്‍ സഭ ആഘോഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. 2020 ജനുവരി 1-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പാ.
നസ്രത്തിലെ മറിയം സ്ത്രീയും അമ്മയുമാണെന്നും, മറിയത്തിലാണ് രക്ഷ പൂവണിഞ്ഞതെന്നും, ഈ സ്ത്രീയില്ലാതെ-മറിയമില്ലാതെ രക്ഷയില്ലെന്നും പാപ്പാ പ്രസ്താവിച്ചു. ഈ തിരുനാളിലൂടെ ദൈവത്തില്‍ മനുഷ്യത്വം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും, മറിയം ദൈവമാതാവാണെന്നുമുള്ള സത്യം ഫ്രാന്‍സിസ് പാപ്പാ ഓർമ്മിപ്പിച്ചു. മാനവികതയില്‍ ദൈവികത നെയ്തെടുത്തവളാണ് നസ്രത്തിലെ മറിയം. അതിനാല്‍ ഇന്നും തുടരുന്ന രക്ഷയുടെ പദ്ധതിയുടെ ഭാഗമായ ക്രൈസ്തവ മക്കള്‍ ഒരു പുതുവത്സരം പരിശുദ്ധ കന്യകാനാഥയുടെ ദൈവമാതൃത്വത്തിരുനാള്‍ ആചരിച്ചുകൊണ്ട് ആരംഭിക്കുന്നത് ഏറെ അര്‍ത്ഥവത്താണെന്നും, അത് വിശ്വാസപ്രഖ്യാപനമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.