Categories: Daily Reflection

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”

ഫാ. ജോസ് ഡാനിയേൽ, Sch.P.

അനുദിന മന്നാ

യാക്കോ:- 4: 1-10
മാർക്കോ:- 9: 30- 37

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”

ക്രിസ്തുനാഥൻ അവനോടൊപ്പം ആയിരിക്കുവാൻ  തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ അവരിൽ  വലിയവൻ ആരാണെന്ന് തർക്കിക്കുകയാണ്. ഈ തർക്കത്തിന് കർത്താവായ ക്രിസ്തുനാഥൻ നൽകുന്ന ഉപദേശമാണ് “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”  എന്നത്.

ക്രിസ്തു തന്റെ ജീവിതത്തിലൂടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും ഈ  ചെറുതാകലും, ശുശ്രുഷകനാകാലുമാണ്.  അവസാനത്തവനായികൊണ്ട് ഒന്നാമനാകുക,  ശുശ്രുഷകനായികൊണ്ട് ഒന്നാമനാകുക  അതായത്,  എളിമയിൽകൂടി ഒന്നാമനാകുക,  വിട്ടുകൊടുക്കലിൽകൂടി ഒന്നാമനാകുകയെന്ന്.

സ്നേഹമുള്ളവരെ, എന്ത്  വില കൊടുത്തും ഒന്നാമനാകുക  അല്ലെങ്കിൽ  വിജയിയാകുക  എന്ന സ്വാർത്ഥതാല്പര്യത്തിന്റെ  കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതുതന്നെയാണ് ഇന്നിന്റെ ശാപവും.  വിനയവും എളിമയും കാറ്റിൽ പറത്തി,  മനുഷ്യത്വം നഷ്ടപെടുത്തികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ  കർത്താവിന്റെ ഈ   വചനം ക്രിസ്ത്യാനികളായ നാം നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കേണ്ടതുണ്ട്.  അവസാനത്തവനാകുന്നതും എല്ലാവരുടെയും ശുശ്രുഷകനാകുന്നതും ഒരു കുറവല്ലായെന്നും മറിച്ച് മനുഷ്യത്വത്തിന്റെയും,  മാനുഷികമൂല്യങ്ങളുടെയും ഭാഗമാണെന്നും  നാം മനസ്സിലാക്കേണ്ടതുണ്ട്. അഹങ്കാരവും,  അഹന്തയും ത്യജിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ ശുശ്രുഷകനായിക്കൊണ്ടും,  അവസാനത്തവനായിക്കൊണ്ടും ഒന്നാമനായി മാറുവാൻ സാധിക്കുകയുള്ളു.

ആയതിനാൽ, നമ്മിലുള്ള അഹങ്കാരവും അഹന്തയും ത്യജിക്കാനായ് നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങളെ കാണുമ്പോൾ ഉള്ളുതുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവരുടെ സുഖദുഃഖങ്ങൾ ആരായുമ്പോൾ തന്നെ  നമ്മിലേ അഹങ്കാരത്തിനും,  അഹന്തയ്ക്കും വിരാമമുണ്ടാകുമെന്നത് തീർച്ച.  മറ്റുള്ളവരുടെ നന്മയും സ്നേഹവും  ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഒന്നാമനാകാം… ക്രിസ്തുവിന്റെ അനുയായിയാകാം…

സ്നേഹനിധിയായ ദൈവമേ, സഹോദരങ്ങളിൽ അങ്ങേ  മുഖം  കണ്ടുകൊണ്ട് അവരെ  സ്നേഹിച്ച്, ശുശ്രുഷിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക്  നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

15 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago