അനുദിന മന്നാ
യാക്കോ:- 4: 1-10
മാർക്കോ:- 9: 30- 37
“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”
ക്രിസ്തുനാഥൻ അവനോടൊപ്പം ആയിരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ അവരിൽ വലിയവൻ ആരാണെന്ന് തർക്കിക്കുകയാണ്. ഈ തർക്കത്തിന് കർത്താവായ ക്രിസ്തുനാഥൻ നൽകുന്ന ഉപദേശമാണ് “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം” എന്നത്.
ക്രിസ്തു തന്റെ ജീവിതത്തിലൂടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും ഈ ചെറുതാകലും, ശുശ്രുഷകനാകാലുമാണ്. അവസാനത്തവനായികൊണ്ട് ഒന്നാമനാകുക, ശുശ്രുഷകനായികൊണ്ട് ഒന്നാമനാകുക അതായത്, എളിമയിൽകൂടി ഒന്നാമനാകുക, വിട്ടുകൊടുക്കലിൽകൂടി ഒന്നാമനാകുകയെന്ന്.
സ്നേഹമുള്ളവരെ, എന്ത് വില കൊടുത്തും ഒന്നാമനാകുക അല്ലെങ്കിൽ വിജയിയാകുക എന്ന സ്വാർത്ഥതാല്പര്യത്തിന്റെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതുതന്നെയാണ് ഇന്നിന്റെ ശാപവും. വിനയവും എളിമയും കാറ്റിൽ പറത്തി, മനുഷ്യത്വം നഷ്ടപെടുത്തികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കർത്താവിന്റെ ഈ വചനം ക്രിസ്ത്യാനികളായ നാം നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കേണ്ടതുണ്ട്. അവസാനത്തവനാകുന്നതും എല്ലാവരുടെയും ശുശ്രുഷകനാകുന്നതും ഒരു കുറവല്ലായെന്നും മറിച്ച് മനുഷ്യത്വത്തിന്റെയും, മാനുഷികമൂല്യങ്ങളുടെയും ഭാഗമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അഹങ്കാരവും, അഹന്തയും ത്യജിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ ശുശ്രുഷകനായിക്കൊണ്ടും, അവസാനത്തവനായിക്കൊണ്ടും ഒന്നാമനായി മാറുവാൻ സാധിക്കുകയുള്ളു.
ആയതിനാൽ, നമ്മിലുള്ള അഹങ്കാരവും അഹന്തയും ത്യജിക്കാനായ് നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങളെ കാണുമ്പോൾ ഉള്ളുതുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവരുടെ സുഖദുഃഖങ്ങൾ ആരായുമ്പോൾ തന്നെ നമ്മിലേ അഹങ്കാരത്തിനും, അഹന്തയ്ക്കും വിരാമമുണ്ടാകുമെന്നത് തീർച്ച. മറ്റുള്ളവരുടെ നന്മയും സ്നേഹവും ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഒന്നാമനാകാം… ക്രിസ്തുവിന്റെ അനുയായിയാകാം…
സ്നേഹനിധിയായ ദൈവമേ, സഹോദരങ്ങളിൽ അങ്ങേ മുഖം കണ്ടുകൊണ്ട് അവരെ സ്നേഹിച്ച്, ശുശ്രുഷിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.