ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി.
തലച്ചോറിലെ ഞരമ്പുകൾ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാൽ ഹോസ്പിറ്റൽ അധികൃതരും, തുടർന്ന് ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് ദയാവധം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലർച്ചെ 2.30-നാണ് ആൽഫി വിടവാങ്ങിയത്.
നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയിൽ നിരവധി തവണ ആൽഫിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരിന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആൽഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവൻ രക്ഷാഉപകരണങ്ങൾ ലിവർപൂൾ ആശുപത്രി എടുത്തുമാറ്റിയിരുന്നു.
കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്ന അപേക്ഷയെത്തുടർന്നാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ നീക്കിയത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കുഞ്ഞ് ആൽഫി ശ്വാസോച്ഛാസം നടത്തി. എന്നാൽ അതിന് അധികം ദൈർഖ്യമുണ്ടായിരിന്നില്ല.
പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.