
ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി.
തലച്ചോറിലെ ഞരമ്പുകൾ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാൽ ഹോസ്പിറ്റൽ അധികൃതരും, തുടർന്ന് ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് ദയാവധം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലർച്ചെ 2.30-നാണ് ആൽഫി വിടവാങ്ങിയത്.
നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയിൽ നിരവധി തവണ ആൽഫിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരിന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആൽഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവൻ രക്ഷാഉപകരണങ്ങൾ ലിവർപൂൾ ആശുപത്രി എടുത്തുമാറ്റിയിരുന്നു.
കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്ന അപേക്ഷയെത്തുടർന്നാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ നീക്കിയത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കുഞ്ഞ് ആൽഫി ശ്വാസോച്ഛാസം നടത്തി. എന്നാൽ അതിന് അധികം ദൈർഖ്യമുണ്ടായിരിന്നില്ല.
പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.