
ജോസ് മാർട്ടിൻ
ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതസംസ്കാരം 23/12/2025 (ചൊവാഴ്ച) വൈകുന്നേരം 3 മണിക്ക് ഐ.എം.എസ്. ധ്യാനഭവനിൽ അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
പൊതുദർശനം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും അച്ചന്‍ സ്ഥാപിച്ച മാനസിക ആരോഗ്യ കേന്ദ്രങ്ങളായ മരിയ സദനിലും മരിയ ഭവനിലും മരിധാമിലും ധ്യാനഭവനിലും നടത്തുന്നതാണ്.
ഏകദേശം നാല്പത് വർഷക്കാലം ആലപ്പുഴയിലെ തീരദേശ ഗ്രാമമായ പുന്നപ്രയിലെ ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വന്ന പ്രശാന്ത് അച്ചൻ 1954 -ൽ ആലപ്പുഴയിലെ പള്ളിത്തോട്ടിൽ അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ ) ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം. ഉത്തർപ്രദേശിലെ വാരണാസിയിലെ ഐ.എം.എസ്. സന്യാസ സമൂഹത്തിൽ ചേരുകയും, 1981 ഡിസംബർ 28 -ന് പൗരോഹിത്യം സ്വീകരിക്കുകയും, 1989 ജൂൺ 13-ന് പുന്നപ്ര ഐ.എം.എസ്. ധ്യാനകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
തന്റെ ശുശ്രൂഷകളിലൂടെ ആയിരങ്ങളെ സത്യവിശ്വാസത്തിലേക്ക് നയിക്കുന്നതോടൊപ്പം ആലപ്പുഴയിലെ വിവിധ ആത്മീയ സാമൂഹ്യ സാംസ്കാരിക, പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു പ്രശാന്ത് അച്ചൻ. സമൂഹം എന്നും അകറ്റി നിർത്തുന്ന ജയിൽ വിമോചിതരായ കുറ്റവാളികളുടേയും ലൈംഗികത തൊഴിലാളികളുടെ പുനരധിവാസത്തിനായി ആലപ്പുഴ രൂപതയുടെ ജയിൽ മിനിസ്ട്രിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.