
ജോസ് മാർട്ടിൻ
മാനന്തവാടി: മാനന്തവാടിയിലെ ഗാന്ധിപാർക്കിൽ മുൻ കന്യാസ്ത്രീ ലൂസിക്ക് പിന്തുണ നൽകാൻ ആയിരങ്ങൾ പങ്കടുക്കുമെന്നും, അത് കേരള നവോത്ഥാന ചരിത്രത്തിൽ ഇടംപിടിക്കുമെന്നും ‘Wings kerala’ കൊട്ടിഘോഷിച്ച ഐക്യദാർഢ്യ സദസ്സ് “കരിഞ്ഞ ചിറകുകളായി” ചരിത്രത്തിൽ ഇടംപിടിച്ചു. ‘Wings kerala’ എന്ന സ്പോൺസേഡ് പ്രോഗ്രാമിന് കേവലം 50 പേരെ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ ഐക്യദാർഢ്യ പരാജയം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; ‘കത്തോലിക്കാ വിശ്വാസ സമൂഹവും, കേരളത്തിലെ പൊതുസമൂഹവും യഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു’. ഒരു പക്ഷെ ലോകത്തു തന്നെ ആദ്യമായിരിക്കും താൻ ആയിരുന്ന കോൺഗ്രിയേഷൻ അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയ ഒരു മുൻ കന്യാസ്ത്രീയെ പിന്തുണക്കാൻ വേണ്ടി ഒരു സംഘടന രംഗത്ത് വരുന്നത്.
ഈ മുന്നോട്ട് വരവ്, ഇവരുടെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കിയിരുന്നു; കേരള കത്തോലിക്കാ സഭയെ /സന്യാസിനീ സമൂഹത്തെ അപമാനിക്കുക. അതിന്റെയൊക്കെ മുന്നൊരുക്കങ്ങളുടെ ഭാഗം തന്നെയായിരുന്നു സെബാസ്റ്റ്യൻ വർക്കി തുടങ്ങിയ വ്യക്തികളുടെ മുഖപുസ്തക പോസ്റ്റുകളും.
മുഖപുസ്തക പോസ്റ്റുകളിലേക്ക് നോക്കിയാൽ വ്യക്തമാകും യഥാർത്ഥ സ്പോൺസർമാർ ആരെന്ന്. കൂടാതെ, ഇതിന്റെ പിന്നിൽ കളിക്കുന്ന ചാനലുകാർക്ക് അവരുടെ റേറ്റിങ് കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്നും. ഈ പരാജയപ്പെട്ട ഐക്യദാർഢ്യത്തിൽ നിന്നെങ്കിലും പ്രമുഖർ പാഠം പഠിക്കുമോ ആവോ?
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.