Categories: Daily Reflection

ഏപ്രിൽ 10: ശിഷ്യത്വം

ഗുരുവിനെപ്പോലെ ആയിത്തീരുക എന്നതാണ് ശിഷ്യന്റെ ലക്‌ഷ്യം

ഇന്നത്തെ സുവിശേഷം യോഹന്നാൻ 8:31-42 ആണ്. ഇവിടെയും നാം ശ്രവിക്കുന്നത് യേശുവും പിതാവുമായുള്ള ബന്ധത്തെകുറിച്ചാണ്. പിതാവ് അയച്ചവനായ യേശുവിന്റെ വചനങ്ങൾ സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ തിരുസ്സഭ നമ്മെ ക്ഷണിക്കുന്നു. യേശു ആരോടാണ് ഈ വചനങ്ങൾ അരുൾചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. “ഇത് പറഞ്ഞപ്പോൾ വളരെപ്പേർ അവനിൽ വിശ്വസിച്ചു” എന്ന് യോഹ 8:30-ൽ നാം കാണുന്നുണ്ട്. 31-ആം വാക്യത്തിൽ, “തന്നിൽ വിശ്വസിച്ച യഹൂദരോട്” ആണ് യേശു സംസാരിക്കുന്നത് എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്നു. എന്നാൽ തുടർന്ന് വരുന്ന വാക്യങ്ങളിൽ “നിങ്ങൾ എന്നെ കൊല്ലാൻ ആലോചിക്കുന്നു” എന്ന് യേശു അവരെക്കുറിച്ച് പറയുന്നതാണ് നാം കാണുന്നത്. അതായത്, കേവലം ഉപരിപ്ലവമായ വിശ്വാസമുള്ളവരോടാണ് യേശു സംസാരിക്കുന്നത്. അതുകൊണ്ടാണ് മുപ്പത്തൊന്നാം വാക്യത്തിൽ, ഉപരിപ്ലവമായ വിശ്വാസമുള്ളവരെ തന്റെ ശിഷ്യത്വത്തിലേക്കു ആഴപ്പെടാൻ വിളിക്കുന്നത്. യേശു പറയുന്നു: “എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യരാണ്”. യഥാർത്ഥമായ വിശ്വാസത്തിന്റെ ലക്ഷണം യേശുവിന്റെ വചനത്തിൽ നിലനിൽക്കുക എന്നതാണ്.

വചനത്തിൽ നിലനിൽക്കുന്നവർക്കുള്ള വാഗ്ദാനങ്ങൾ മൂന്നാണ്: നമുക്ക് യഥാർത്ഥത്തിലുള്ള ശിഷ്യരാകാൻ സാധിക്കുന്നു, സത്യം അറിയാൻ സാധിക്കുന്നു, സത്യം നമ്മെ സ്വതന്ത്രരാക്കുന്നു.
ഒരു ശിഷ്യൻ ഗുരുവിൽ നിന്നും പഠിക്കുന്നവനാണ്. ഈ പഠനം വെറും ബുദ്ധിയുടെ തലത്തിൽ മാത്രം ഒതുങ്ങുന്നതല്ല, അനുഭവത്തിലൂടെയുള്ള പഠനമാണത്. നമുക്കുണ്ടായിരുന്ന ഗുരുകുല സമ്പ്രദായം പോലെയുള്ള ഒന്നായിരുന്നു യേശുവിന്റെ കാലത്തെ ഗുരു-ശിഷ്യ ബന്ധവും. ഗുരുവിന്റെ പഠനങ്ങൾ മാത്രമല്ല ശിഷ്യൻ സ്വായത്തമാക്കിയിരുന്നത്, ഗുരുവിന്റെ ചിന്താരീതികളും ജീവിതരീതികളും
തന്നെയായിരുന്നു.

ഗുരു എങ്ങനെയോ അങ്ങനെ തന്നെ ശിഷ്യനും. ഗുരുവിനെപ്പോലെ ആയിത്തീരുക എന്നതാണ് ശിഷ്യന്റെ ലക്‌ഷ്യം. ഇത് തന്നെയാണ് യേശുവും ആവശ്യപ്പെടുന്നത്. യേശുവിന്റെ ശിഷ്യരും യേശുവിൽ നിന്നും പഠിക്കുകയും യേശുവിനെപ്പോലെ ആയിത്തീരുകയും ചെയ്യണം. അതിനു സാധിക്കണമെങ്കിൽ യേശുവിന്റെ വചനത്തിൽ നിലനിൽക്കണം.

vox_editor

Share
Published by
vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

21 hours ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

22 hours ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago