
സ്വന്തം ലേഖകൻ
കുണ്ടറ: എല്ലാ മതങ്ങളും മനുഷ്യനെ നയിക്കുന്നത് മാനവികതയിലേക്കാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ജന്മനാടായ കുണ്ടറ കൈതകോടിയിൽ സെന്റ് ജോർജ് ദേവാലയ ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് ദേവാലയാങ്കണത്തിൽ നൽകിയ വരവേല്പിന് നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മനുഷ്യർ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും പ്രാർത്ഥനയോടെ ജീവിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സ്റ്റാർച്ച് ജംഗ്ഷനിൽ നിന്നും നൂറിലധികം ബൈക്കുകളുടെയും അജപാലകസംഘം, കുഞ്ഞു മാലാഖമാർ, വിവിധപ്രാർത്ഥനാ ഗ്രൂപ്പുകൾ, നാട്ടുകാർ എന്നിവരുടെയും അകമ്പടിയോടെയാണ് ബിഷപിനെ ദേവാലയങ്കണത്തിലേക്ക് ആനയിച്ചത്.
സ്വീകരണ യോഗം മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരകോട് ഫെറോന ഇടവക വികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോസ് പ്രകാശ്, ഫാ. ടൈറ്റസ് ഫ്രാൻസിസ്, ഫാ.തമ്പി സേവ്യർ, ഫാ. വിൽസൺ മിറാണ്ട, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, ഇടവട്ടം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ, കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്റ് ബി. ജ്യോതിർനിവാസ്, സജീവ് പരിശവിള, ഗ്രാമപഞ്ചായത്ത് അംഗം ഷിന ലോപ്പസ്, സി. ബാൾഡുവിൻ, യൂജിൻ ഫ്രാൻസിസ്, സ്റ്റെല്ല യേശുദാസൻ, ജോൺസൺ നാന്തിരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.