
സ്വന്തം ലേഖകൻ
ചെന്നൈ: വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ തന്റെ തുടർദിനങ്ങളെ കുറിച്ചെടുത്ത തീരുമാനത്തിന്റെ ശോഭയിൽ എളിമയുടെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ്. സേലം രൂപതയുടെ മെത്രാൻ സ്ഥാനത്ത് നിന്ന് വിരമിച്ച അദ്ദേഹം ഇനിയുള്ള കാലം ഒരു സഹ വികാരിയായി സേവനമനുഷ്ഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. 68 വയസ്സുള്ള ബിഷപ്പ് 19 വർഷത്തെ തന്റെ ഇടയ ശുശ്രൂഷയ്ക്കുശേഷം 2020 മാർച്ച് 9 തിങ്കളാഴ്ച വിരമിക്കുകയായിരുന്നു.
ബിഷപ്പ് ഹൗസിലെ വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം മാർച്ച് 11-ന് അദ്ദേഹം നേരെ പോയത് തന്റെ പുതിയ അജപാലന ശുശ്രൂഷാ സ്ഥലമായ കാർപൂറിലെ അന്നായ് വേളാങ്കണ്ണി ഉപഇടവക ദേവാലയത്തിലേക്കാണ്. സ്വന്തം മോട്ടോർ ബൈക്ക് ഓടിച്ചാണ് ബിഷപ്പ് തന്റെ പുതിയ പള്ളിയില്‍ എത്തിച്ചേര്‍ന്നത് എന്നതും വളരെ ശ്രദ്ധേയമാണ്.
1952 ജനുവരി 18-ന് തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ എലതഗിരിയിലായിരുന്നു ജനനം. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്ര പഠനവും, ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, 1978 മെയ് 27-ന് സേലം രൂപതയ്ക്ക് വേണ്ടി പുരോഹിതനായി അഭിക്ഷിത്തനായി. 48 വയസ്സുള്ളപ്പോൾ 2000 ഒക്ടോബർ 18-ന് സേലത്തെ നാലാമത്തെ ബിഷപ്പായി അദ്ദേഹം നിയമിതനാവുകയും ചെയ്തു.
സാധാരണക്കാരുടെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ലളിത ജീവിതമാണ് നയിച്ചിരുന്നത്. തന്റെ അജപാലന സമയത്തും അദ്ദേഹം സൈക്കിളിലും ബൈക്കിലുമാണ് അടുത്തുള്ള ഇടവകകളിലേയ്ക്കും, കൂട്ടായ്മകളിലേക്കു പോയിരുന്നു എന്നത് ‘ആടുകളുടെ മണമുള്ള ഇടയൻ’ എന്ന ഖ്യാതിയും നൽകിയിരുന്നു. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും, മൂന്ന് ബിരുദാനന്തര ബിരുദങ്ങളും, കൂടാതെ വിവിധ വിഷയങ്ങളിലായി അഞ്ച് മാസ്റ്റർ ഡിപ്ലോമകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ സുവിശേഷവത്ക്കരണ സമിതി ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.