
സ്വന്തം ലേഖകൻ
കട്ടയ്ക്കോട്: കട്ടയ്ക്കോട് നിവാസിയും, നെയ്യാറ്റിൻകര പ്രദേശത്ത് “വലിയച്ചൻ” എന്നറിയപ്പെടുന്ന “മോൺ.മാനുവൽ അൻപുടയാനച്ചൻ”, നെയ്യാറ്റിൻകര പ്രദേശത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ നേർസാക്ഷ്യം നൽകിയ തദ്ദേശീയ മിഷനറിയയാണ് ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് അച്ചനെ സ്നേഹത്തോടെ ജനങ്ങൾ “വലിയച്ചൻ” എന്ന് വിളിച്ചിരുന്നതും.
നെയ്യാറ്റിൻകര രൂപതയുടെ വ്ലാത്താങ്കര ഫെറോന ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം ജനത്തിന് വിശ്വാസ വഴികാട്ടിയായിരുന്നു മോൺ.മാനുവൽ അൻപുടയാൻ. അതുകൊണ്ടുതന്നെ, മോൺ.മാനുവൽ അൻപുടയാനെ, തിരുസഭ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തുന്നത് കാത്തിരിക്കുകയാണ്.
കട്ടയ്ക്കോടുള്ള മോൺ.മാനുവൽ അൻപുടയാൻ
മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, എല്ലാമാസവും അന്നദാനം നടത്താറുണ്ട്. ഈ വെള്ളിയാഴ്ച (5/10/18) ഊറ്റുകുഴിയിലെ
സെക്രട്ട് ഹാർട്ട് ചാരിറ്റി ഹോമിലെ മുപ്പതോളം വരുന്ന അന്തേവാസികൾക്കായിട്ടായിരുന്നു അവർ അന്നദാനം നടത്തിയത്.
എല്ലാമാസവും നടത്താറുള്ള ഈ അന്നദാനത്തിനു വേണ്ടിയുള്ള തുക അഭ്യുദയകാംഷികൾ വഴിയോ, മോൺ. അൻപുടയാനച്ചനോടുള്ള സ്നേഹത്തെ പ്രതിയോ, അച്ചനോടുള്ള ഉപകാര സ്മരണയായോ ആരെങ്കിലും നൽകാറുണ്ടെന്നാണ് മോൺ.മാനുവൽ അൻപുടയാൻ
മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.എസ്.അഗസ്റ്റിന്റെ വാക്കുകൾ.
മോൺ. അൻപുടയാനച്ചനെക്കുറിച്ചുള്ള ഓർമ്മ നിലനിറുത്തുവാനായാണ് ഈ ജീവകാരുണ്യ പ്രവർത്തി എല്ലാമാസവും ഒരു മുടക്കവുമില്ലാതെ നടത്തിപ്പോരുന്നതെന്നും കട്ടയ്ക്കോട് ഇടവക ജനങ്ങൾ സാക്ഷ്യപെടുത്തുന്നു.
എല്ലാ മാസാദ്യ വെള്ളിയാഴ്ചയും മോൺ. അൻപുടയാനച്ചന്റെ പേരിൽ അനുസ്മരണ ദിവ്യബലിയും കല്ലറയിൽ പ്രാർഥനയും നടത്താറുണ്ട്. ഇതിൽ പങ്കെടുക്കുവാൻ ധാരാളം പേർ എത്താറുണ്ടെന്നും, അച്ചന്റെ കല്ലറയിൽ പ്രാർത്ഥിക്കുന്നവർക്ക് സൗഖ്യവും, സമാധാനവും തുടങ്ങി നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.