
സ്വന്തം ലേഖകൻ
കട്ടയ്ക്കോട്: കട്ടയ്ക്കോട് നിവാസിയും, നെയ്യാറ്റിൻകര പ്രദേശത്ത് “വലിയച്ചൻ” എന്നറിയപ്പെടുന്ന “മോൺ.മാനുവൽ അൻപുടയാനച്ചൻ”, നെയ്യാറ്റിൻകര പ്രദേശത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ നേർസാക്ഷ്യം നൽകിയ തദ്ദേശീയ മിഷനറിയയാണ് ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അതുകൊണ്ട് തന്നെയാണ് അച്ചനെ സ്നേഹത്തോടെ ജനങ്ങൾ “വലിയച്ചൻ” എന്ന് വിളിച്ചിരുന്നതും.
നെയ്യാറ്റിൻകര രൂപതയുടെ വ്ലാത്താങ്കര ഫെറോന ഉൾക്കൊള്ളുന്ന വലിയൊരു വിഭാഗം ജനത്തിന് വിശ്വാസ വഴികാട്ടിയായിരുന്നു മോൺ.മാനുവൽ അൻപുടയാൻ. അതുകൊണ്ടുതന്നെ, മോൺ.മാനുവൽ അൻപുടയാനെ, തിരുസഭ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തുന്നത് കാത്തിരിക്കുകയാണ്.
കട്ടയ്ക്കോടുള്ള മോൺ.മാനുവൽ അൻപുടയാൻ
മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, എല്ലാമാസവും അന്നദാനം നടത്താറുണ്ട്. ഈ വെള്ളിയാഴ്ച (5/10/18) ഊറ്റുകുഴിയിലെ
സെക്രട്ട് ഹാർട്ട് ചാരിറ്റി ഹോമിലെ മുപ്പതോളം വരുന്ന അന്തേവാസികൾക്കായിട്ടായിരുന്നു അവർ അന്നദാനം നടത്തിയത്.
എല്ലാമാസവും നടത്താറുള്ള ഈ അന്നദാനത്തിനു വേണ്ടിയുള്ള തുക അഭ്യുദയകാംഷികൾ വഴിയോ, മോൺ. അൻപുടയാനച്ചനോടുള്ള സ്നേഹത്തെ പ്രതിയോ, അച്ചനോടുള്ള ഉപകാര സ്മരണയായോ ആരെങ്കിലും നൽകാറുണ്ടെന്നാണ് മോൺ.മാനുവൽ അൻപുടയാൻ
മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.എസ്.അഗസ്റ്റിന്റെ വാക്കുകൾ.
മോൺ. അൻപുടയാനച്ചനെക്കുറിച്ചുള്ള ഓർമ്മ നിലനിറുത്തുവാനായാണ് ഈ ജീവകാരുണ്യ പ്രവർത്തി എല്ലാമാസവും ഒരു മുടക്കവുമില്ലാതെ നടത്തിപ്പോരുന്നതെന്നും കട്ടയ്ക്കോട് ഇടവക ജനങ്ങൾ സാക്ഷ്യപെടുത്തുന്നു.
എല്ലാ മാസാദ്യ വെള്ളിയാഴ്ചയും മോൺ. അൻപുടയാനച്ചന്റെ പേരിൽ അനുസ്മരണ ദിവ്യബലിയും കല്ലറയിൽ പ്രാർഥനയും നടത്താറുണ്ട്. ഇതിൽ പങ്കെടുക്കുവാൻ ധാരാളം പേർ എത്താറുണ്ടെന്നും, അച്ചന്റെ കല്ലറയിൽ പ്രാർത്ഥിക്കുന്നവർക്ക് സൗഖ്യവും, സമാധാനവും തുടങ്ങി നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.