Categories: Daily Reflection

ഉപവാസം; ദൈവാനുഭവത്തിൽ വളരാൻ

ദൈവാനുഭവത്തിൽ വളരാൻ "ഉപവാസം" എന്ന മാർഗം

നിത്യജീവന് മുൻഗണന നൽകണമെന്നും നിത്യജീവൻ നേടിയെടുക്കാൻ ദൈവത്തോട് ചേർന്ന് നിൽക്കണമെന്നും ഇന്നലെ വചനഭാഗം നമ്മെ ഉദ്‌ബോധിപ്പിച്ചുവെങ്കിൽ; ഇന്ന്, ദൈവാനുഭവത്തിൽ വളരാൻ “ഉപവാസം” എന്ന മാർഗം മുന്നോട്ടുവയ്ക്കുന്നു. ഉപവാസത്തിന്റെ യഥാർത്ഥമായ അർത്ഥം എന്തെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം വ്യക്തമാക്കുന്നു. യേശുവിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തുകൊണ്ടെന്ന് യോഹന്നാന്റെ ശിഷ്യന്മാർ ചോദിക്കുമ്പോൾ യേശു പറയുന്നു: “മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽനിന്നു അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും” (മത്തായി 9:15 ).

യേശുവിന്റെ മറുപടിയിൽ ഉപയോഗിക്കുന്നതു മണവാളന്റെയും മണവറത്തോഴരുടെയും സാദൃശ്യം ആണ്. ഈ സാദൃശ്യം വഴി യേശു തന്നെത്തന്നെ ദൈവമായി വെളിപ്പെടുത്തുന്നു. കാരണം, ഹോസിയ പ്രവാചകന്റെ പുസ്തകത്തിൽ രണ്ടാം അധ്യായത്തിൽ ദൈവമായ കർത്താവ് തന്നെ ഭർത്താവായും ഇസ്രയേലിനെ ഭാര്യയായും ചിത്രീകരിക്കുന്നുണ്ട്: “കർത്താവ് അരുളിച്ചെയ്യുന്നു, അന്ന് നീ എന്നെ പ്രിയതമൻ എന്ന് വിളിക്കും… എന്നേക്കുമായി നിന്നെ ഞാൻ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാൻ സ്വീകരിക്കും. വിശ്വസ്തതയിൽ നിന്നെ ഞാൻ സ്വന്തമാക്കും; കർത്താവിനെ നീ അറിയും” (ഹോസിയ 2: 16,19 -20 ). യോഹന്നാന്റെ ശിഷ്യർക്കുള്ള മറുപടിയിൽ ഈശോ ഉപയോഗിക്കുന്നതും ഇതേ സാദൃശ്യം തന്നെയാണ്. തന്നെ ദൈവമായും തന്നിൽ വിശ്വസിക്കുന്നവരുടെ സമൂഹത്തെ പുതിയ ഇസ്രായേലായും യേശു ചിത്രീകരിക്കുന്നു.

ഫരിസേയരും, യോഹന്നാന്റെ ശിഷ്യരും, ദൈവം രക്ഷകനെ അയച്ച് ഇസ്രയേലിനെ പുനഃരുദ്ധരിക്കുന്ന ദിവസത്തിനായി, കണ്ണീരോടും വിലാപത്തോടും കൂടെ ഉപവസിച്ചു കാത്തിരിക്കുകയായിരുന്നു. തന്റെ വരവോടെ ആ ദിനം വന്നു ചേർന്നു എന്ന് യേശു പ്രഖ്യാപിക്കുകയാണ്. ‘ഇങ്ങനെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെ അവസരത്തിൽ എങ്ങനെ തന്റെ ശിഷ്യർക്ക് ദുഃഖമാചരിച്ചു ഉപവസിക്കാനാകും’ എന്നാണ് യേശു അർത്ഥമാക്കുന്നത്. എന്നാൽ, തന്റെ ശിഷ്യർ ഉപവസിക്കുന്ന ദിവസങ്ങൾ വരുന്നു. മണവാളൻ അവരിൽ നിന്ന് എടുക്കപ്പെടുന്ന ദിവങ്ങളാണവ. ഈ ദിവസങ്ങളെ, ആദിമ സഭ മനസ്സിലാക്കിയത് യേശുവിന്റെ സ്വർഗാരോഹണം മുതൽ രണ്ടാം വരവ് വരെയുള്ള കാലയളവിനെയാണ്. ഈ കാലയളവിലാണ് നാം ജീവിക്കുന്നതും. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടെ നിവർത്തിയായ വാഗ്ദാനങ്ങളുടെ പൂർണ്ണത അനുഭവിക്കുന്നതിനു ഉപവാസം ആചരിച്ചു നാം കാത്തിരിക്കുന്നു. ഈ ഉപവാസം, ദൈവാനുഭവത്തിൽ വളരാൻ നമ്മെ പ്രാപ്തരാക്കും.

ഉപവാസത്തിന്റെ ഗുണങ്ങൾ വിവരിക്കുന്ന ഒത്തിരി ലേഖനങ്ങൾ നാം വായിച്ചിട്ടുണ്ട്. അതിലെല്ലാം പറയുന്നത്, ഉപവാസം നമ്മുടെ ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു എന്നുള്ളതാണ്. പക്ഷെ, നോമ്പ് കാലത്തിൽ നാമെടുക്കുന്ന ഉപവാസം, ദുർവാസനകളെ അടക്കി ദൈവാനുഭവത്തിൽ വളരുന്നതിന് വേണ്ടിയാണെന്ന് നമുക്ക് മറക്കാതിരിക്കാം. അല്ലെങ്കിൽ, നമ്മുടെ ഉപവാസം ഒരു ശാരീരീരിക അഭ്യാസമായി മാറുകയും, നോമ്പുകാലം കഴിയുമ്പോൾ നാം ദൈവാനുഭവം ഇല്ലാത്തവരായി പഴയ ദുർവാസനകളിലേക്കു മടങ്ങുകയും ചെയ്യും. ഈ നോമ്പുകാല ഉപവാസങ്ങൾ നമ്മെ ആഴമേറിയ ദൈവാനുഭവം ഉള്ളവരാക്കി തീർക്കട്ടെ.

vox_editor

Share
Published by
vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

18 hours ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

7 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago