സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: റഷ്യ ഉക്രൈന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈന്‍ രാഷ്ട്രപതി വോളോഡിമിര്‍ സെലിന്‍സ്കി ,വത്തിക്കാനില്‍, ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച, ഇറ്റാലിയന്‍ സമയം രാവിലെ 9.45 നു ആരംഭിച്ച സന്ദര്‍ശനം, മുപ്പത്തിയഞ്ചു മിനിറ്റ് നീണ്ടു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും ചില സമ്മാനങ്ങളും കൈമാറി.
‘സമാധാനം ദുര്‍ബലമായ പുഷ്പമാണ്’ എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിന്‍റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വര്‍ഷത്തെ സന്ദേശവും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്. തിരികെ ‘ബുച്ച കൂട്ടക്കൊല’യുടെ ഓയില്‍ ചിത്രം വോളോഡിമിര്‍ സെലിന്‍സ്കി പാപ്പായ്ക്ക് നല്‍കി
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗല്ലഗെറുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി.
ഉക്രൈനിലെ യുദ്ധത്തിന്‍റെ അവസ്ഥയെയും, മാനുഷിക സാഹചര്യത്തെയും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയില്‍ വിഷയമാക്കി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു. കൂടാതെ, രാജ്യത്തെ മതജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചര്‍ച്ച ചെയ്തു.
2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്‍റ് സെലിന്‍സ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തില്‍ ഏറെ വിഷമതകള്‍ അനുഭവിക്കുന്ന ഉക്രൈന്‍ ജനതയെ ഫ്രാന്‍സിസ് പാപ്പാ തന്‍റെ സന്ദേശങ്ങളില്‍, പീഡിതരായ ഉക്രൈന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.