
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: റഷ്യ ഉക്രൈന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈന്‍ രാഷ്ട്രപതി വോളോഡിമിര്‍ സെലിന്‍സ്കി ,വത്തിക്കാനില്‍, ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച, ഇറ്റാലിയന്‍ സമയം രാവിലെ 9.45 നു ആരംഭിച്ച സന്ദര്‍ശനം, മുപ്പത്തിയഞ്ചു മിനിറ്റ് നീണ്ടു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും ചില സമ്മാനങ്ങളും കൈമാറി.
‘സമാധാനം ദുര്‍ബലമായ പുഷ്പമാണ്’ എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിന്‍റെ വെങ്കല പ്രതിമയും, സമാധാനത്തിനായുള്ള ഈ വര്‍ഷത്തെ സന്ദേശവും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാന്‍സിസ് പാപ്പാ നല്‍കിയത്. തിരികെ ‘ബുച്ച കൂട്ടക്കൊല’യുടെ ഓയില്‍ ചിത്രം വോളോഡിമിര്‍ സെലിന്‍സ്കി പാപ്പായ്ക്ക് നല്‍കി
പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗല്ലഗെറുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി.
ഉക്രൈനിലെ യുദ്ധത്തിന്‍റെ അവസ്ഥയെയും, മാനുഷിക സാഹചര്യത്തെയും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയില്‍ വിഷയമാക്കി. നീതിപരവും, സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു. കൂടാതെ, രാജ്യത്തെ മതജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ചര്‍ച്ച ചെയ്തു.
2023 മെയ് മാസത്തിലായിരുന്നു പ്രസിഡന്‍റ് സെലിന്‍സ്കി അവസാനമായി വത്തിക്കാനിലെത്തിയത്. യുദ്ധത്തില്‍ ഏറെ വിഷമതകള്‍ അനുഭവിക്കുന്ന ഉക്രൈന്‍ ജനതയെ ഫ്രാന്‍സിസ് പാപ്പാ തന്‍റെ സന്ദേശങ്ങളില്‍, പീഡിതരായ ഉക്രൈന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.