
സ്വന്തം ലേഖകൻ റോം: വിശ്വാസികളുമായുള്ള ദിവ്യബലിയർപ്പണം പുന:രാരംഭിക്കാൻ അനുവദിക്കുന്ന ഉടമ്പടി ഇന്ന് (മെയ് 7 വ്യാഴാഴ്ച) റോമിലെ പലാസ്സോ ചിഗിയിൽ ഒപ്പുവച്ചു. ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ്, കൗൺസിൽ പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, സിവിൽ ലിബർട്ടീസ് ആൻഡ് ഇമിഗ്രേഷൻ വകുപ്പിന്റെ പ്രിഫെക്റ്റ് മിഷേൽ ഡി ബാരി, കാബിനറ്റ് മേധാവി അലസ്സാൻഡ്രോ ഗോരാച്ചി, സാങ്കേതിക-ശാസ്ത്ര സമിതി അംഗങ്ങൾ തുടങ്ങിയവർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മഹാമാരി നിയന്തിക്കുന്നതിനായി തയ്യാറാക്കപ്പെട്ട ആരോഗ്യ ചട്ടങ്ങൾക്ക് (SARS-CoV-2) അനുസൃതമായിട്ടായിരിക്കണം ആരാധനാലയങ്ങളിൽ തിരുക്കർമ്മങ്ങൾ നടത്തേണ്ടതെന്ന് പ്രത്യേകം നിർദേശിക്കുന്നുണ്ട്.
ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ശ്രദ്ധാപൂർവ്വം പാലിക്കേണ്ട ചില നടപടികൾ ഉടമ്പടിയിൽ സൂചിപ്പിക്കുന്നു. ഉദാഹരണമായി, പാലിക്കപ്പെടേണ്ട ശുചിത്വം, ആരാധനാഘോഷങ്ങളിലും ആരാധനാലയങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിശ്വാസികൾക്കായി നൽകേണ്ട പൊതുവായ ചില നിർദ്ദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഉടമ്പടി. ഓരോ രൂപതയും അതാത് രൂപതകളിലെ പ്രത്യേക സാഹചര്യങ്ങൾ അനുസരിച്ച് വ്യക്തമായ വിവരണത്തോടെ, മഹാമാരി നിയന്തിക്കുന്നതിനായി തയ്യാറാക്കപ്പെട്ട ആരോഗ്യ ചട്ടങ്ങൾക്ക് അനുസൃതമായി, വിശ്വാസികൾക്ക് പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുള്ള ലഖുരേഖ തയ്യാറാക്കി നൽകണം. ഇറ്റലിയിലെ മെത്രാൻമാരുടെ സമിതി (CEI) പ്രസിഡന്റ് കർദിനാൾ ഗ്വാൾത്തിയേറോ ബാസേത്തിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസെപ്പെ കോന്തെയും, ആഭ്യന്തരമന്ത്രി ലുചാനാ ലാമോർഗെസെയും ചേർന്നാണ് 2020 മെയ് 18 തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന ഉടമ്പടി ഒപ്പുവെച്ചിരിക്കുന്നത്. ഉടമ്പടിയുടെ പൂർണ്ണരൂപ:
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.