സ്വന്തം ലേഖകൻ
ഇറ്റലി: ഒരു മാസത്തിനിടെ രണ്ടാം തവണയും കാൾട്ടാനിസെത്തയിലെ സാന്താ ആഗത്താ പള്ളി ആക്രമിക്കപ്പെട്ടു. കവര്‍ച്ചയ്ക്കിടയിലാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. അൾത്താരയിൽ കടന്ന സംഘം വിശുദ്ധ കുർബാന സ്ഥാപിച്ചിരുന്ന കൂടാരം തർക്കുകയും, തിരുവോസ്തി സൂക്ഷിച്ചിരുന്ന വിശുദ്ധപാത്രങ്ങൾ നിലത്ത് വലിച്ചെറിയുകയും, തിരുവോസ്തി നിലത്തിട്ട് ചവിട്ടുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്.
ദേവാലയത്തിലെ ലൈബ്രറിയുടെ ഭാഗത്തിലൂടെ പ്രവേശിച്ച സംഘം, പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും, മറ്റ് വിശുദ്ധരുടെ ചിത്രങ്ങളും രൂപങ്ങളും നശിപ്പിച്ചു. കൂടാതെ, പള്ളിയുടെ ഓഫീസിലും കവർച്ചാസംഘം തിരച്ചിൽ നടത്തി. പള്ളിയിലെ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലായിരുന്നു.
അതേസമയം, മോഷ്ടിച്ച വസ്തുക്കളുമായി കണ്ടെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ സാല്‍വത്തോറെ ജെനോന്നോയെയും, ഇരുപത്തിയഞ്ചുകാരനായ അലെസോ നൊസെല്ലിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പ്രകാരം ഇവരെക്കൂടാതെ 20 വയസുതോന്നിക്കുന്ന ഒരു പെൺകുട്ടിയും, 24 വയസുതോന്നിക്കുന്ന ആൺകുട്ടിയും ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം അവസാനവും സാന്താ ആഗത്താ പള്ളിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.