
സ്വന്തം ലേഖകൻ
ഇറ്റലി: ഒരു മാസത്തിനിടെ രണ്ടാം തവണയും കാൾട്ടാനിസെത്തയിലെ സാന്താ ആഗത്താ പള്ളി ആക്രമിക്കപ്പെട്ടു. കവര്‍ച്ചയ്ക്കിടയിലാണ് മോഷ്ട്ടാക്കള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. അൾത്താരയിൽ കടന്ന സംഘം വിശുദ്ധ കുർബാന സ്ഥാപിച്ചിരുന്ന കൂടാരം തർക്കുകയും, തിരുവോസ്തി സൂക്ഷിച്ചിരുന്ന വിശുദ്ധപാത്രങ്ങൾ നിലത്ത് വലിച്ചെറിയുകയും, തിരുവോസ്തി നിലത്തിട്ട് ചവിട്ടുകയും ചെയ്ത നിലയിലാണ് കാണപ്പെട്ടത്.
ദേവാലയത്തിലെ ലൈബ്രറിയുടെ ഭാഗത്തിലൂടെ പ്രവേശിച്ച സംഘം, പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രങ്ങളും, മറ്റ് വിശുദ്ധരുടെ ചിത്രങ്ങളും രൂപങ്ങളും നശിപ്പിച്ചു. കൂടാതെ, പള്ളിയുടെ ഓഫീസിലും കവർച്ചാസംഘം തിരച്ചിൽ നടത്തി. പള്ളിയിലെ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലായിരുന്നു.
അതേസമയം, മോഷ്ടിച്ച വസ്തുക്കളുമായി കണ്ടെത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ സാല്‍വത്തോറെ ജെനോന്നോയെയും, ഇരുപത്തിയഞ്ചുകാരനായ അലെസോ നൊസെല്ലിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ പ്രകാരം ഇവരെക്കൂടാതെ 20 വയസുതോന്നിക്കുന്ന ഒരു പെൺകുട്ടിയും, 24 വയസുതോന്നിക്കുന്ന ആൺകുട്ടിയും ഈ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം അവസാനവും സാന്താ ആഗത്താ പള്ളിയിൽ കവർച്ചാ ശ്രമം നടന്നിരുന്നു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.