Categories: Public Opinion

ഇരുപതു ലക്ഷവും രണ്ടായിരവും പിന്നെ ലത്തീന്‍ കാത്തോലിക്കാ സമുദായദിന മഹാസമ്മേളനവും..

ഇരുപതു ലക്ഷവും രണ്ടായിരവും പിന്നെ ലത്തീന്‍ കാത്തോലിക്കാ സമുദായദിന മഹാസമ്മേളനവും..

ജോസ് മാർട്ടിൻ

കേരള കത്തോലിക്കാ സമൂഹത്തിലെ ഒട്ടും സംഘടിതമല്ലാത്ത സമൂഹമാണ് ലത്തീന്‍ സമുദായമെന്നു പറയാതെ വയ്യ. കൊട്ടിഘോഷിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ശക്തി പ്രകടനം രണ്ടായിരത്തില്‍ ഒതുങ്ങി. എവിടെയാണ് പാളിച്ച പറ്റിയത്? സഭ ഒരു വിചിന്തനം നടത്തിയേ മതിയാവൂ.

തെറ്റുകള്‍ തിരുത്തി മുന്‍പോട്ടു പോയില്ല എങ്കില്‍ ഓരോ പള്ളികളിലെയും അവസ്ഥ ഇതിലും പരിതാപകരമായിരിക്കും. ഒരുപക്ഷെ, ഇടയനും ആടുകളും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു എന്നതിന്‍റെ സൂചനയായിരിക്കും (ഇടയന് ആടുകളുടെ കാര്യം നോക്കാന്‍ എവിടെയാ സമയം – കൂട്ടത്തില്‍ കൂടുതലും രോമം കൊഴിഞ്ഞു ശുഷ്കിച്ച ആടുകളാണെന്ന കാര്യം ബോധപൂര്‍വ്വം വിസ്മരിക്കുന്നു).

കുറച്ചു നാളുകള്‍ക്ക് മുന്‍പ്, സമുദായത്തെ ഉദ്ധരിക്കാന്‍ എന്ന പേരില്‍ ബി.സി.സി.-കളില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. ഓരോ വീട്ടിലെയും ഉപ്പു ചട്ടിയുടെ കണക്ക് മുതല്‍ വിശദമായ ഡാറ്റ ശേഘരണം നടത്തി. അതിനു വേണ്ടി ഉപയോഗിച്ച സമയത്തിന്‍റെയും, അധ്വാനത്തിന്‍റെയും പകുതി സമയം പോലും വേണ്ടായിരുന്നല്ലോ ഓരോ ബി.സി.സി. യൂണിറ്റിലും സമുദായ ദിനത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി, പത്തുപേരെ വീതം സംഘടിപ്പിച്ച് ശംഖുമുഖത്തെ പൊതുസമ്മേളനത്തില്‍ നമ്മുടെ ശക്തി തെളിയിക്കാന്‍.

കേരളത്തില്‍ പന്ത്രണ്ട് രൂപതകളിലായി ഏകദേശം ഇരുപതുലക്ഷത്തോളം ലത്തീന്‍ കത്തോലിക്കര്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ഇതില്‍ ഒരു ശതമാനം ആള്‍ക്കാര്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഏതാണ്ട് ഇരുപതിനായിരം പേര്‍ കാണുമായിരുന്നു.

ഒരു ചെറിയ പള്ളിയില്‍ ആണെങ്കില്‍ പോലും എത്ര കമ്മറ്റികള്‍ ഉണ്ട്. ഭാരവാഹികള്‍ എന്ന് പറഞ്ഞ് എല്ലാ പരിപാടികൾക്കും മുന്‍പില്‍ നെഞ്ഞുവിരിച്ചു നില്‍ക്കുക – അത്ര തന്നെ. വിശ്വാസികളുമായി ഇടപെടാനോ, അവരെ സംഘടിപ്പിക്കാനോ ഉള്ള നേതൃത്വ പാഠവം ഇല്ലാത്തവരെ മാറ്റി കഴിവുള്ളവരെ ആ സ്ഥാനത്ത് കൊണ്ടുവരിക. പിരിവുകള്‍ക്ക് മാത്രമായി വീടുകള്‍ കയറി ഇറങ്ങാതെ സമയം കിട്ടുമ്പോള്‍ – അല്ല സമയമുണ്ടാക്കി – ഇടവ അച്ചന്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഇടവകയിലെ കുടുംബങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക. അല്ലെങ്കില്‍, ഡിസംബർ 9-ന് ശംഖുമുഖത്ത് സംഭവിച്ചത് പോലെ, നാളെ നമ്മുടെ പള്ളികളിലും വിശ്വാസികളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും.

സഭ എന്നാല്‍ സാധാരണ വിശ്വാസ സമൂഹമാണെന്ന സത്യം മറക്കാതിരിക്കുക, ഈശോ തന്‍റെ ദൗത്യ നിർവഹണത്തിനായി തെരഞ്ഞെടുത്തത് സമൂഹത്തിലെ ഉന്നതന്‍മാരെയല്ല എന്ന് ഓര്‍ക്കുക.

കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞത് അല്പമെങ്കിലും വിമർശനത്തോടെ എടുത്ത്, ആത്മശോധനയ്ക്ക് തയ്യാറായാൽ ഭാവിയിലെങ്കിലും ഇങ്ങനെ സംഭവിക്കില്ല – ശംഖുമുഖം വല്ലാണ്ട് ചെറുതായി പോയി; അതുപോലെ തന്നെ ലത്തീൻ സമുദായവും.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

21 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago