സ്നേഹത്തഴമ്പ്

സ്നേഹത്തഴമ്പ്

ഫാ. ജോസഫ് പാറാങ്കുഴി

പ്രിയരേ…
ധാരമുറിയാത്ത സ്നേഹം നിരന്തരം കൈകാര്യം ചെയ്യുന്നതിലൂടെ കൈവരിക്കുന്ന അമൂല്യ നിധിയാണ് “സ്നേഹത്തഴമ്പ്”. മാതാപിതാക്കള്‍ സ്നേഹത്തഴമ്പ് കൈകളിലും മനസ്സിലും ഹൃദയത്തിലും ഏറ്റുവാങ്ങിയവരാണ്…! മക്കള്‍ക്കു വേണ്ടി സ്വയം വ്യയം ചെയ്യുന്നതിലൂടെ സ്നേഹത്തഴമ്പിന്‍റെ ആഴവും പരപ്പും വീതിയും നീളവും വലുതാകും…!

ഇവിടെ പ്രതിജ്ഞാ ബദ്ധമായ മനസ്സും മനോഭാവവും ചെയ്തികളും പരസ്പര പൂരകമാകണം. ഹൃദയാര്‍ദ്രതയും കാരുണ്യവും ക്ഷമയും കരുതലും എപ്പോഴും കൈമുതലായി, മൂലധനമായി, കരുതല്‍ ധനമായി കരുതി വയ്ക്കണം. പ്രതിഫലേച്ഛ കൂടാതെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയുമ്പോഴാണ് സ്നേഹത്തഴമ്പ് പ്രഫുല്ലമാകുന്നത്…

സ്നേഹത്തഴമ്പിന് ബാഹ്യവും ആന്തരീകവും അതിസ്വാഭാവികവുമായ മൂന്ന് തലങ്ങളുണ്ട്… നിതാന്ത ജാഗ്രതയോടെ പരിപോഷിപ്പിച്ചാല്‍ മാത്രമേ ഉന്നം വയ്ക്കുന്ന ഉദാത്തമായ ലക്ഷ്യം സ്വായത്തമാക്കാന്‍ കഴിയുകയുളളൂ. ഉദാഹരിക്കുകയാണെങ്കില്‍ കുടുംബം പോറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കരങ്ങള്‍ പിടിച്ചു നോക്കിയാല്‍, പാദങ്ങള്‍ തൊട്ടുനോക്കിയാല്‍ തഴമ്പ് കാണാന്‍ കഴിയും… അത് ബാഹ്യമായ സ്നേഹത്തഴമ്പാണ്…

പരുക്കന്‍ കൈത്തലങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ മക്കളെ തലോടുമ്പോള്‍ അവരില്‍ രോമാഞ്ചമുണ്ടാകും… അതാണ് സ്നേഹത്തഴമ്പ്…

ആന്തരീകമായ സ്നേഹത്തഴമ്പിന്‍റെ പ്രത്യേകത അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കാന്‍, സ്വയം കീഴടക്കാന്‍, വിട്ടുകൊടുക്കാന്‍, പൊറുക്കുവാന്‍ കഴിയുമ്പോള്‍… ഹൃദയാഹ്ളാദം ഉണര്‍ത്തുന്ന ഒരു ഉണര്‍ത്തുപാട്ടായിട്ട് മാറും.

ബന്ധങ്ങളെ മുറിപ്പെടുത്താതെ, ഇഴമുറിയാതെ, ബലപ്പെടുത്തിയെടുക്കുന്നതാണ് ആന്തരികമായ സ്നേഹത്തഴമ്പ്… അത് അനാവരണം ചെയ്യുമ്പോള്‍ ലോകം വിസ്മയം കൊളളും… കണ്ടുനില്‍ക്കുന്നവര്‍ ഒരു വേള നിലവിളിച്ചെന്ന് വരും… ചിലര്‍ പ്രാര്‍ഥനാ പൂര്‍വം നമ്രശിരസ്കരായി പ്രണമിച്ചെന്നും വരും…

ആകര്‍ഷണ വികര്‍ഷണ നിയമങ്ങളെ അതിലംഘിക്കുന്ന, ജ്വലിക്കുന്ന ഒരു മാസ്മരികത, ഒരു വശീകരണ ശക്തി ഉദയം ചെയ്യും… അപ്പോള്‍ മൗനം വാചാലമാകും… അനുഭൂതികള്‍ അവാച്യമാകും… വര്‍ണനാതീതമായ സായൂജ്യം, നിര്‍വൃതി നമ്മെ വാരിപ്പുണരും…

യേശുവിന് ചൂണ്ടിക്കാണിക്കുവാന്‍ സ്നേഹത്തഴമ്പുണ്ടായിരുന്നു… അഞ്ച് തിരുമുറുവുകള്‍…! തോമസ് അപ്പസ്തോലന് ആ മുറിവിന്‍റെ ആന്തരിക ഇതളുകള്‍ കാട്ടിക്കൊടുത്തപ്പോള്‍… അതൊരു നിലവിളിയും… പ്രാര്‍ഥനയുമായി… എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ…! ഇവിടെ സ്നേഹത്തഴമ്പ് അതിസ്വാഭാവിക തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പരിശുദ്ധ കന്യകാ മറിയത്തിലും ഈ സ്നേഹത്തഴമ്പ് ആഴത്തില്‍ മുദ്രിതമാക്കപ്പെട്ടിരുന്നു… അതാണ് ലോകത്തിന്‍റെ മുഴുവന്‍ അമ്മയാകാനുളള സൗഭാഗ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്…

സ്നേഹത്തഴമ്പുളള ജീവിതം നയിക്കാന്‍ തമ്പുരാന്‍ നിങ്ങളെ പ്രാപ്തരാക്കേണമെന്നാണ് എന്‍റെ പ്രാര്‍ത്ഥന…

vox_editor

Share
Published by
vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 days ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 week ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

3 weeks ago