ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു ഇന്തോനേഷ്യയിൽ കുർബാനയ്ക്കിടെ ആക്രമണം; വൈദികനു വെട്ടേറ്റു ജക്കാർത്ത: ഇന്തോനേഷ്യയിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കിടെ വാളുമായെത്തിയ അക്രമി വൈദികനടക്കം നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. യോഗ്യകർത്ത പ്രവിശ്യയിലെ സ്ലേമാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ലിഡ്വിന കത്തോലിക്കാ പള്ളിയിൽ രാവിലെ 7.30-നായിരുന്നു ആക്രമണം. അക്രമിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി.
22 വയസുള്ള സുലിയോനോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ യൂണിവേഴ്സിറ്റി വിദ്യാർഥിയാണെന്നു സംശയിക്കുന്നു. ആക്രമണത്തിനു പ്രേരിപ്പിച്ച കാരണവും ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. നൂറോളം പേർ കുർബാനയിൽ പങ്കെടുക്കവേയായിരുന്നു സംഭവം. ഒരു മീറ്റർ നീളമുള്ള വാളുമായെത്തിയ യുവാവ് അൾത്താരയിൽ ഗായകസംഘത്തിനു നേതൃത്വം നൽകുകയായിരുന്ന ജർമൻ
വൈദികൻ കാൾ എഡ്മണ്ട് പ്രയറിനെ ആക്രമിച്ചു.
തുടർന്ന് തിരുസ്വരൂപങ്ങളും നശിപ്പിച്ചു. പള്ളിയിൽനിന്നിറങ്ങിയോടിയ വിശ്വാസികളെയും അക്രമി ലക്ഷ്യമിട്ടു. സംഭവം അറിഞ്ഞെത്തിയ പോലീസ് മുന്നറിപ്പു നൽകാൻ ആകാശത്തേക്കു വെടിയുതിർത്തു. ഇതു വകവയ്ക്കാതെ ഇയാൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് അരയ്ക്കു താഴെ വെടിവച്ചു കീഴ്പ്പെടുത്തുകയായിരുന്നു. അക്രമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Recent Posts ആഗമനകാലം രണ്ടാം ഞായർ രക്ഷാകരചരിത്രത്തിന്റെ യാത്ര അതിന്റെ അവസാനഘട്ടമായ രക്ഷകനിൽ എത്തിയിരിക്കുന്നു. രക്ഷകനായുള്ള കാത്തിരിപ്പിന്റെ ചരിത്രം പൂർത്തിയാകുന്നു. അതു തിരിച്ചറിഞ്ഞ…
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
This website uses cookies.
Accept