ജോസ് മാർട്ടിൻ
ഇന്നലെ കാനോന്‍ നിയമം പറഞ്ഞു ഒരാളെ വിലക്കുന്നു. ഇന്ന്‍ പൊതുജനാ അഭിപ്രയം മാനിച്ചു നടപടികള്‍ പിന്‍വലിക്കുന്നു. തെരുവില്‍ അപഹാസ്യരാകുന്നത് പാവം വിശ്വാസികള്‍. ചട്ടവും നിയമവും നിരത്തി ഘോരഘോരംവാദിച്ചവര്‍ ഏതു മാളത്തില്‍ പോയൊളിച്ചു?
നിങ്ങളുടെ അന്യോന്ന്യമുള്ള പകതീര്‍ക്കാന്‍ ഉള്ളതല്ല കത്തോലിക്കാ സഭ.
ഇനിയും പോരാടുമെന്നു സിസ്റ്റര്‍? വിശ്വാസികളുടെ എതിര്‍പ്പിനെ മാനിച്ചാണ് വിലക്ക് പിന്‍വലിച്ചതെന്നു വികാരി…
സഭാ നിയമങ്ങള്‍ അനുസരിച്ചാണ് വിലക്കിയതെങ്കില്‍ അതില്‍ ഉറച്ചു നില്‍ക്കണമായിരുന്നു…
സിസ്റ്റര്‍ നിങ്ങള്‍ ആരോട് പോരാടാന്‍? സഭയോടോ, അതോ സഭസ്ഥാപിച്ച കര്‍ത്താവിനോടോ? നിങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ആണ് തെരുവില്‍ ഇറങ്ങിയതെന്നു ഞങ്ങള്‍ വിശ്വസിക്കാം, കൂടെ നില്‍ക്കാം. പക്ഷെ, നിങ്ങള്‍ കൂടെകൂട്ടിയതോ കത്തോലിക്കാ വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരെ. സഭാ വിശ്വാസത്തിന്‍റെ ഒരു ചെറിയ കണിക എങ്കിലും നിങ്ങളില്‍ ഉണ്ടായിരുന്നുവെങ്കില്‍ ‘വികലമായി ചിത്രീകരിച്ച പിയാത്ത’ ചിത്രത്തിനു മുന്‍പില്‍ ഇരുന്നു നിങ്ങള്‍ സമരം നടത്തുമായിരുന്നില്ല.
നിങ്ങള്‍ കരുതുന്നുണ്ടോ നിങ്ങളുടെ സമരം കൊണ്ടാണ് അറസ്റ്റ് നടന്നതെന്ന്? അത് വെറും മിഥ്യാ ധാരണയാണ് നാട്ടിന്‍പുറങ്ങളില്‍ ഒരുതരം പക്ഷിയുണ്ട്, ഭൂമികുലുക്കി പക്ഷി. അത് വാല്‍ ആട്ടുമ്പോള്‍ അതിനു തോന്നും ഭുമിമുഴുവന്‍ കുലുങ്ങുന്നുവെന്ന്. അത്രേ ഉള്ളൂ.
നിങ്ങളെ അച്ചന്മാര്‍ ആകാനും കന്യാസ്ത്രികള്‍ ആകാനും ഞങ്ങള്‍ വിശ്വാസികള്‍ നിങ്ങളുടെ വീട്ടില്‍ വന്നു വിളിച്ചിറക്കി സെമിനാരിയിലോ മഠത്തിലോ നിര്‍ബന്ധിച്ചു കൊണ്ടുചെന്നാക്കിയതല്ലല്ലോ?
ഓർക്കുക, പരിശുദ്ധവും പരിപാവനവുമായ വിശുദ്ധ ജീവിതം നയിക്കുന്ന കുറേ നല്ല വൈദീകര്‍/ കന്യാസ്ത്രികള്‍ സഭയില്‍ ഇന്നും ഉണ്ട്. എണ്ണത്തില്‍ കുറവാണെങ്കിലും അവരാണ് ഞങ്ങളുടെയും സഭയുടെയും ശക്തി. അതുമതി ഞങ്ങള്‍ക്ക്.
സഭാ വസ്ത്രമിട്ടുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പുലയാട്ടാതെ, വിശ്വാസികളുടെ ക്ഷമയെ പരീഷിക്കാതെ, ഞങ്ങള്‍ ഇടുന്ന പിച്ചകാശു കൊണ്ട് തിന്നു കുടിച്ചു ദുര്‍മേദസ് കൂട്ടാതെ, ഏറ്റെടുത്ത ദൗത്യം സന്തോഷത്തോടും, ക്രിസ്തുവിനെപ്രതിയും ജീവിക്കുവാൻ നോക്കുക. അല്ലെങ്കിൽ, എത്രയും പെട്ടെന്ന് ഇറങ്ങിപോയി അധ്വാനിച്ചു ജീവിക്കാന്‍ നോക്ക്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.