
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ആവൃതികളില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ജീവിതത്തിന് ദൈവത്തിന് നന്ദിപറയുകയും സമൂഹം അവരെ സഹായിക്കുകയും വേണമെന്നത് ഫ്രാന്‍സിസ് പാപ്പാ. സമര്‍പ്പിതരുടെ ദിനത്തിന് വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഈ അഭ്യര്‍ത്ഥന നടത്തിയത്.
പരിശുദ്ധ കന്യകാമറിയത്തിന്‍റെ സമര്‍പ്പണത്തിന്‍റെ സ്മരണാദിനം, ആവൃതിയില്‍ മൗനമായി പ്രാര്‍ത്ഥിക്കുന്ന സമര്‍പ്പിതരുടെ ദിനമായിട്ടാണ് “Day pro Orantibus” സഭ ആചരിക്കുന്നത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ആശ്രമങ്ങളിലും ആവൃതികളിലും മൗനപ്രാര്‍ത്ഥനയിലൂടെ ഏകാന്തജീവിതം നയിക്കുന്നവര്‍ ദൈവസന്നിധിയില്‍ ലോകത്തിനായി കരങ്ങള്‍കൂപ്പുന്നവരാണെന്നും, അതിനാല്‍ ഈ സമൂഹങ്ങളെ മറക്കരുതെന്നും, സഭയുടെ ആകമാനം സ്നേഹവും സാമീപ്യവും, സാധിക്കുന്നത്ര ഭൗതിക സഹായങ്ങളും അവര്‍ക്കു നല്കണമെന്നും വത്തിക്കാനില്‍ തന്നെ ശ്രവിക്കാനെത്തിയ ആയിരങ്ങളോടും ലോകത്തോടുമായി ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.