
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കൂദാശകൾക്കായുള്ള എപ്പിസ്‌ക്കോപ്പൽ വികാരി ഫാ.ഫെർണ്ണാണ്ടസ് നിര്യാതനായി. ഇന്ന് (വ്യാഴാഴ്ച) വെളുപ്പിന് 4.00 മണിക്ക് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
അച്ചന്റെ ഭൗതികശരീരം ഇന്ന് ഉച്ചയോടുകൂടെ പള്ളിത്തോട്ടിലുള്ള വസതിയിൽ കൊണ്ടുവന്നു. നാളെ (11/11/2022) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00-ന് ഭവനത്തിൽവെച്ചുള്ള സംസ്‌ക്കാരകർമ്മങ്ങൾ ആരംഭിക്കും, തുടർന്ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക പള്ളിയങ്കണത്തിൽ പൊതുദർശനത്തിനായ് വയ്ക്കുകയും, തുടർന്ന് 2.30 ന് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌ക്കാര കർമ്മങ്ങൾ നടക്കുകയും ചെയ്യും.
ഫാ. ഫെർണ്ണാണ്ടസ് കാക്കശ്ശേരിയിൽ (1969 -2022) ആലപ്പുഴ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ കാക്കശ്ശേരിയിൽ സെബാസ്റ്റ്യന്റെയും സിസിലിയുടെയും 7-ാം മത്തെ മകനായി 1969 ഓഗസ്റ്റ് 26 നായിരുന്നു ജനനം.
1996 ഏപ്രിൽ 13-ാം തിയതി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന്, 1996-ൽ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ സഹവികാരിയായി. 1997 മുതൽ 1998 വരെ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസ്സീസി ഇടവകയിൽ വികാരിയായി സേവനം ചെയ്തു. 1998 മുതൽ സെന്റ് ആന്റണീസ് ഓർഫണേജിന്റെ അസിസ്റ്റന്റ് ഡയറക്ടറായും, ക്യാറ്റിക്കിസത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു.
2001-ൽ റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയി. 2006 മുതൽ മായിത്തറ സേക്രട്ട് ഹാർട്ട് സെമിനാരിയിൽ റെക്ടറായി ചുമതലയേറ്റു.
2006-ൽ ഫാമിലി അപ്പസ്‌തോലേറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം, 2010 മുതൽ 2015 വരെ ആലപ്പുഴ രൂപതയുടെ ചാൻസിലറായി സേവനം അനുഷ്ഠിച്ചു.
2015-ൽ രൂപതാ പ്രൊക്യുറേറ്ററായും ലിയോത്തേർട്ടീന്ത് ഇഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജറായും പ്രവർത്തിച്ചു. 2016 മുതൽ 2019 വരെ ആപ്പുഴരൂപതയുടെ എപ്പിസ്‌കോപ്പൽ വികാരിയായി സേവനം ചെയ്തു.
2020 മുതൽ സീവ്യൂവാർഡ് സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്‌കൂളിന്റെ ലോക്കൽ മാനേജറായും സാന്ത്വൻ സെപ്ഷ്യൽ സ്‌കൂൾ ഡയറക്ടറായും രൂപത പ്രോജക്ട് കോർഡിനേറ്ററായും കൂദാശകൾക്കായുള്ള എപ്പിസ്‌ക്കോപ്പൽ വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
1996 മുതൽ 2022 വരെയുള്ള 26 വർഷക്കാലം പൗരോഹിത്യശുശ്രൂഷ പൂർത്തിയാക്കി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.