
ഫാ.ജോൺസൻ പുത്തൻവീട്ടിൽ
ആലപ്പുഴ: ആലപ്പുഴ രൂപതാ അടിസ്ഥാന ക്രൈസ്തവ സമൂഹം (ബി.സി.സി) സിൽവർ ജൂബിലി ആഘോഷിച്ചു. ജനുവരി 4,5 തീയതികളിലായി ആലപ്പുഴ പാസ്റ്ററൽ സെൻട്രലിലും, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലുമായിട്ടായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
നാലാം തീയതി വൈകുന്നേരം പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് ആലപ്പുഴ രൂപത അദ്ധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് പതാക ഉയർത്തി തുടക്കംകുറിച്ചു.
ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപ്പറമ്പിൽ സന്ദേശം നൽകി. ബി.സി.സി.യുടെ ആരംഭത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും, ആരംഭിക്കാൻ ഇടയാക്കിയ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തെ പറ്റിയും, ഉപ്പായും, പുളിമാവ് ആയും, പ്രകാശവുമായി മാറേണ്ട, ക്രൈസ്തവന്റെ വിളിയെ പറ്റിയും പിതാവ് പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.
തുടർന്ന്, ഫാ. ജോയ് പുത്തൻവീട്ടിൽ ‘ബി.സി.സി. ശാക്തീകരണം ജൂബിലിക്ക് ശേഷം’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
രണ്ടാം ദിവസം ജസ്റ്റിസ് കുര്യൻ ജോസഫ് ‘അല്മായന്റെ അജപാലന വീക്ഷണത്തിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. സഭയോടൊത്തു ചിന്തിക്കുന്ന അല്മായ സമൂഹമാണ് രൂപതയുടെ ചങ്കും കരളുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. വിളിക്കുകയും, വിശുദ്ധീകരിക്കുകയും, അയക്കുകയും ചെയ്ത ദൈവത്തിലാണ് ഓരോരുത്തരുടെയും ആശ്രയം ഉണ്ടാവേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബ ബന്ധങ്ങൾ തകരുന്നതിനെ പറ്റിയുള്ള ആകുലതയും അദ്ദേഹം മറച്ചുവച്ചില്ല. ‘ഒന്നിപ്പിച്ചവൻ കൂടെയില്ലെങ്കിൽ ഒന്നിച്ചു നിൽക്കാൻ ആവില്ല’ എന്ന് പറഞ്ഞ അദ്ദേഹം ‘വിശുദ്ധ കുർബാനയ്ക്ക് ഏറ്റവും മുൻപിൽ നിന്ന് പങ്കുകൊണ്ടതുകൊണ്ടാണ് ഏറ്റെടുത്ത മേഖലകളിലെല്ലാം ഏറ്റവും മുൻപിൽ നിൽക്കാൻ ദൈവം തന്നെ അനുവദിച്ചതെന്ന’ വിജയരഹസ്യം പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.
തുടർന്ന്, കെ.ആർ.എൽ.സി.സി. & ബി.സി.സി. കമ്മീഷൻ റിസോഴ്സ് പേഴ്സൻ ശ്രീ. പ്ലാസിഡ് ഗ്രിഗരി ‘ഏകീകൃത വീക്ഷണവും സംവിധാനവും കേരള ലത്തീൻ സഭയിൽ രൂപപ്പെടുത്തേണ്ട ആവശ്യകത’യെക്കുറിച്ച് ക്ലാസ്സെടുത്തു.
ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം ബി.സി.സി.കളുടെ ശക്തിയും, ദൗർബല്യവും സാധ്യതകളും വിശകലനം ചെയ്ത്, പ്രതിനിധികളെ ആവേശഭരിതരാക്കി.
ബി.സി.സി. കേവലമൊരു സംഘടനയല്ലെന്നും, അല്മായൻ തന്റെ വിളി അറിഞ്ഞ് വികസിപ്പിക്കേണ്ട പ്രേഷിത മേഖലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പുനലൂർ രൂപതാ അദ്ധ്യക്ഷനും കെ.ആർ.എൽ.സി.സി.യുടെ ബി.സി.സി. കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി.
കെ.ആർ.സി.സി.യുടെ ബി.സി.സി. കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആർബി, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറൽ. റവ.സി. ട്രീസ ചാൾസ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. ജാക്സൺ ആറാട്ടുകുളം, ബി.സി.സി.രൂപതാ ജനറൽ കൺവീനർ ശ്രീ.ജോസഫ് പുളിക്കൽ എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന്, ജൂബിലി വർഷത്തിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം നേടിയവരെ ആദരിച്ചു. സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ലിയോ തേർട്ടീന്ത് ഹയ്യർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കേരള ലത്തീൻ സമുദായത്തിന്റെ തനതു കലാരൂപമായ ‘ചവിട്ടുനാടകം’ സമ്മേളനത്തിനന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു.
25വർഷം കൈപിടിച്ച് കൂടെ നടന്ന ദൈവത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട്, പേപ്പൽ ആന്തത്തോടെ യോഗം സമാപിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.