
പാറശാല ; ആറയൂര്‍ വിശുദ്ധ എലിസബത്ത് ദൈവാലയത്തിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യ നാഥന് മുന്നില്‍ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ തുടരുന്നു . ഒക്‌ടോബര്‍ 31 ന് ജപമാല മാസാചരണത്തിന്റെ സമാപന ദിവസം അഭിവന്ദ്യ ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആരാധനക്ക് തുടക്കം കുറിച്ചത്.
നവംബര്‍ 10 വെളളിയാഴ്‌ച ഇടവക തിരുനാള്‍ ആരംഭിക്കുന്നത് വരെ ദിവ്യകാരുണ്യ ആരാധന ദൈവാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്ക് ഈ ദിവസങ്ങളില്‍ 24 മണിക്കൂറും ആരാധനയില്‍ പങ്കെടുക്കാനുളള അവസരവും ഉണ്ടാകും . ഇടവകയിലെ ബി സി സി യൂണിറ്റുകളും ഭക്‌ത സംഘടനകളുമാണ് ആരാധനക്ക് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതല്‍ വചന പ്രഘോഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.