
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിന്റെ ആദ്ധ്യാത്മിക, സാമൂഹീക, സാംസ്‌കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ തിളങ്ങിനിന്ന വ്യക്തിത്വവും ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന കത്തോലിക്ക സഭയുടെ ഉറച്ച ശബ്ദവുമായിരുന്നു ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് പൗവ്വത്തിലിന്റേതെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മികച്ച അദ്ധ്യാപകനെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് സുവ്യക്തമായ നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്ന വിദ്യാഭ്യാസ വിചക്ഷണനായിരുന്നു പവ്വത്തില്‍ മെത്രാപ്പൊലീത്ത. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കേരളത്തിലെ സഭയുടെ നവീകരണത്തിനു നേതൃത്വം നല്കുന്നതില്‍ പൗവ്വത്തില്‍ പിതാവ് ശ്രദ്ധേയമായ നേതൃത്വം നല്കിയിരുന്നുവെന്നും, അദ്ദേഹത്തിന്റെ വേര്‍പാട് കത്തോലിക്ക സഭാ സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നുവെന്നും കെ.ആർ.എൽ.സി.ബി.സി. അദ്ധ്യക്ഷന്‍ പറയുന്നു.
കേരള ലത്തീന്‍ സഭയുടെ അനുശോചനങ്ങളും പ്രാര്‍ത്ഥനകളും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അര്‍പ്പിക്കുന്നു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.