Categories: India

ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുളള ആദ്യ കര്‍ദിനാള്‍ കാലം ചെയ്തു

കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ കാലം ചെയ്യ്തു

 

സ്വന്തം ലേഖകന്‍

ജാര്‍ഖണ്ഡ് : റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ കാലം ചെയ്യ്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് റാഞ്ചിയിലെ മന്ദറിലുള്ള കോണ്‍സ്റ്റന്‍റ് ലിവന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുംക ബിഷപ്പാമയും റാഞ്ചി ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്യ്തിട്ടുണ്ട്. രണ്ട് തവണ സിസിബിഐയുടെ പ്രസിഡന്‍റായും രണ്ട് തവണ സി.ബി.സി.ഐ.യുടെ പ്രസിഡന്‍റായും സേവനം ചെയ്യ്തു.

1939 ഒക്ടോബര്‍ 15 ന്, ഗുംല ജില്ലയില്‍ റാഞ്ചി അതിരൂപതയുടെ ഭാഗമായിരുന്നു ചെയിന്‍പൂര്‍ ജാര്‍ഗാവിലാണ് കര്‍ദിനാള്‍ ജനിച്ചത്.

ബെല്‍ജിയന്‍ മിഷണറിമാരുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ദിനാള്‍ സെന്‍റ് ആല്‍ബര്‍ട്ട്സ് സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിക്കുന്നത്. റാഞ്ചിയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദം നേടി. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ എം.എയും റാഞ്ചിയിലെ സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ തത്ത്വശാസ്ത്രപഠനവും നടത്തി. ദൈവശാസ്ത്ര പഠനം റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിര്‍വ്വഹിച്ചു.

1969 മേയ് 8-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ബിഷപ്പ് ഫ്രാന്‍സിസ്കസില്‍ നിന്ന് വൈദികനായി അഭിഷിക്തനായി.

വിശുദ്ധ ജോണ്‍ പോള്‍ 2-ാമനാണ് ബിഷപ്പിനെ കര്‍ദിനാള്‍മാരുടെ കോളേജിലേക്ക് ഉയര്‍ത്തിയത് . ഇത്തരമൊരു വിശിഷ്ട സഭാപദവി ലഭിച്ച ഇന്ത്യയില്‍ നിന്നുളള ആദ്യത്തെ ഗോത്രവര്‍ഗക്കാരനാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ തെരെഞ്ഞെടുത്ത 2005 ഏപ്രിലിലെ കോണ്‍ക്ലേവിലും ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരെഞ്ഞെടുത്ത 2013 മാര്‍ച്ചിലെ കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുത്തു.

2016 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സസിന്‍റെ പ്ലീനറി അസംബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ പങ്കെടുത്തിരുന്നു

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago