
സ്വന്തം ലേഖകന്‍
ജാര്‍ഖണ്ഡ് : റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ കാലം ചെയ്യ്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് റാഞ്ചിയിലെ മന്ദറിലുള്ള കോണ്‍സ്റ്റന്‍റ് ലിവന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുംക ബിഷപ്പാമയും റാഞ്ചി ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്യ്തിട്ടുണ്ട്. രണ്ട് തവണ സിസിബിഐയുടെ പ്രസിഡന്‍റായും രണ്ട് തവണ സി.ബി.സി.ഐ.യുടെ പ്രസിഡന്‍റായും സേവനം ചെയ്യ്തു.
1939 ഒക്ടോബര്‍ 15 ന്, ഗുംല ജില്ലയില്‍ റാഞ്ചി അതിരൂപതയുടെ ഭാഗമായിരുന്നു ചെയിന്‍പൂര്‍ ജാര്‍ഗാവിലാണ് കര്‍ദിനാള്‍ ജനിച്ചത്.
ബെല്‍ജിയന്‍ മിഷണറിമാരുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ദിനാള്‍ സെന്‍റ് ആല്‍ബര്‍ട്ട്സ് സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിക്കുന്നത്. റാഞ്ചിയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദം നേടി. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ എം.എയും റാഞ്ചിയിലെ സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ തത്ത്വശാസ്ത്രപഠനവും നടത്തി. ദൈവശാസ്ത്ര പഠനം റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിര്‍വ്വഹിച്ചു.
1969 മേയ് 8-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ബിഷപ്പ് ഫ്രാന്‍സിസ്കസില്‍ നിന്ന് വൈദികനായി അഭിഷിക്തനായി.
വിശുദ്ധ ജോണ്‍ പോള്‍ 2-ാമനാണ് ബിഷപ്പിനെ കര്‍ദിനാള്‍മാരുടെ കോളേജിലേക്ക് ഉയര്‍ത്തിയത് . ഇത്തരമൊരു വിശിഷ്ട സഭാപദവി ലഭിച്ച ഇന്ത്യയില്‍ നിന്നുളള ആദ്യത്തെ ഗോത്രവര്‍ഗക്കാരനാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ തെരെഞ്ഞെടുത്ത 2005 ഏപ്രിലിലെ കോണ്‍ക്ലേവിലും ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരെഞ്ഞെടുത്ത 2013 മാര്‍ച്ചിലെ കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുത്തു.
2016 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സസിന്‍റെ പ്ലീനറി അസംബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ പങ്കെടുത്തിരുന്നു
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.