
സ്വന്തം ലേഖകന്‍
ജാര്‍ഖണ്ഡ് : റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ കാലം ചെയ്യ്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് റാഞ്ചിയിലെ മന്ദറിലുള്ള കോണ്‍സ്റ്റന്‍റ് ലിവന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുംക ബിഷപ്പാമയും റാഞ്ചി ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്യ്തിട്ടുണ്ട്. രണ്ട് തവണ സിസിബിഐയുടെ പ്രസിഡന്‍റായും രണ്ട് തവണ സി.ബി.സി.ഐ.യുടെ പ്രസിഡന്‍റായും സേവനം ചെയ്യ്തു.
1939 ഒക്ടോബര്‍ 15 ന്, ഗുംല ജില്ലയില്‍ റാഞ്ചി അതിരൂപതയുടെ ഭാഗമായിരുന്നു ചെയിന്‍പൂര്‍ ജാര്‍ഗാവിലാണ് കര്‍ദിനാള്‍ ജനിച്ചത്.
ബെല്‍ജിയന്‍ മിഷണറിമാരുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ദിനാള്‍ സെന്‍റ് ആല്‍ബര്‍ട്ട്സ് സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിക്കുന്നത്. റാഞ്ചിയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദം നേടി. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ എം.എയും റാഞ്ചിയിലെ സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ തത്ത്വശാസ്ത്രപഠനവും നടത്തി. ദൈവശാസ്ത്ര പഠനം റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിര്‍വ്വഹിച്ചു.
1969 മേയ് 8-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ബിഷപ്പ് ഫ്രാന്‍സിസ്കസില്‍ നിന്ന് വൈദികനായി അഭിഷിക്തനായി.
വിശുദ്ധ ജോണ്‍ പോള്‍ 2-ാമനാണ് ബിഷപ്പിനെ കര്‍ദിനാള്‍മാരുടെ കോളേജിലേക്ക് ഉയര്‍ത്തിയത് . ഇത്തരമൊരു വിശിഷ്ട സഭാപദവി ലഭിച്ച ഇന്ത്യയില്‍ നിന്നുളള ആദ്യത്തെ ഗോത്രവര്‍ഗക്കാരനാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ തെരെഞ്ഞെടുത്ത 2005 ഏപ്രിലിലെ കോണ്‍ക്ലേവിലും ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരെഞ്ഞെടുത്ത 2013 മാര്‍ച്ചിലെ കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുത്തു.
2016 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സസിന്‍റെ പ്ലീനറി അസംബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ പങ്കെടുത്തിരുന്നു
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.