
Cardinal Mauro Piacenza, head of the Apostolic Penitentiary, sprinkles ashes on the head of Pope Francis during Ash Wednesday Mass at the Basilica of Santa Sabina in Rome Feb. 22, 2023. (CNS photo/Vatican Media)
അനില്‍ ജോസഫ്
റോം : ആഗോള കത്തോലിക്കാ സഭയില്‍ നോമ്പ് കാലത്തിന് തുടക്കമായി. ഇന്നലെ ഫ്രാന്‍സിസ് പാപ്പ റോമിലെ ആവന്‍റെയ്ന്‍ കുന്നില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് 40 ദിവസം നീണ്ട് നില്‍ക്കുന്ന തപസുകാലത്തിലേക്ക് ആഗോള കത്തോലിക്കാ സമൂഹം കടന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷംമാണ് റോമിലെ അവന്‍റൈന്‍ കുന്ന് പാപ്പയുടെ വിഭുതി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വേദിയാകുന്നത്. വത്തിക്കാനില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അവന്‍റൈന്‍ കുന്ന്. അവിടെ തന്നെ ബെനഡിക്ടൈന്‍ ആശ്രമത്തിന്‍റെ ഭാഗമായ സെന്‍റ് ആന്‍സെലം ദൈവാലയം, സാന്‍ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാര്‍ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്.
ഇന്നലെ വത്തിക്കാന്‍ സമയം 4.30 നാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. അപ്പോസ്തലിക് പെനിസ്റ്റന്‍ഷറിയുടെ തലവന്‍ കര്‍ദിനാള്‍ മൗറോ പിയാസെന്‍സയാണ് പ്രദക്ഷിണത്തിനും ദിവ്യബലിക്കും നേതൃത്വം നല്‍കിയത്. അനാരോഗ്യം മൂലം പാപ്പ പ്രദക്ഷിണത്തില്‍ പങ്കെടുത്തില്ല. നമ്മെക്കുറിച്ചുള്ള സത്യത്തിലേക്കും ദൈവത്തിലേക്കും നമ്മുടെ സഹോദരങ്ങളിലേക്കും മടങ്ങാനുള്ള പ്രബോധനമാണ് ക്ഷാരം പൂശുന്നതെന്ന് പാപ്പ പറഞ്ഞു.
ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ‘സ്വയം പര്യാപ്തരാണെന്ന ഭാവം ഉപേക്ഷിക്കണമെന്നും പാപ്പ വചന സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയില്‍ വിഭൂതി തിരുനാളില്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങള്‍ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഇടക്കാലത്തുവെച്ച് നിന്നുപോയ ഈ പതിവ് 1960ല്‍ വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ പുനസ്ഥാപിക്കുകയായിരുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.