Cardinal Mauro Piacenza, head of the Apostolic Penitentiary, sprinkles ashes on the head of Pope Francis during Ash Wednesday Mass at the Basilica of Santa Sabina in Rome Feb. 22, 2023. (CNS photo/Vatican Media)
അനില്‍ ജോസഫ്
റോം : ആഗോള കത്തോലിക്കാ സഭയില്‍ നോമ്പ് കാലത്തിന് തുടക്കമായി. ഇന്നലെ ഫ്രാന്‍സിസ് പാപ്പ റോമിലെ ആവന്‍റെയ്ന്‍ കുന്നില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് 40 ദിവസം നീണ്ട് നില്‍ക്കുന്ന തപസുകാലത്തിലേക്ക് ആഗോള കത്തോലിക്കാ സമൂഹം കടന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷംമാണ് റോമിലെ അവന്‍റൈന്‍ കുന്ന് പാപ്പയുടെ വിഭുതി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വേദിയാകുന്നത്. വത്തിക്കാനില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് അവന്‍റൈന്‍ കുന്ന്. അവിടെ തന്നെ ബെനഡിക്ടൈന്‍ ആശ്രമത്തിന്‍റെ ഭാഗമായ സെന്‍റ് ആന്‍സെലം ദൈവാലയം, സാന്‍ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാര്‍ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്.
ഇന്നലെ വത്തിക്കാന്‍ സമയം 4.30 നാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. അപ്പോസ്തലിക് പെനിസ്റ്റന്‍ഷറിയുടെ തലവന്‍ കര്‍ദിനാള്‍ മൗറോ പിയാസെന്‍സയാണ് പ്രദക്ഷിണത്തിനും ദിവ്യബലിക്കും നേതൃത്വം നല്‍കിയത്. അനാരോഗ്യം മൂലം പാപ്പ പ്രദക്ഷിണത്തില്‍ പങ്കെടുത്തില്ല. നമ്മെക്കുറിച്ചുള്ള സത്യത്തിലേക്കും ദൈവത്തിലേക്കും നമ്മുടെ സഹോദരങ്ങളിലേക്കും മടങ്ങാനുള്ള പ്രബോധനമാണ് ക്ഷാരം പൂശുന്നതെന്ന് പാപ്പ പറഞ്ഞു.
ദൈവത്തില്‍ ആശ്രയിക്കുമ്പോള്‍ ‘സ്വയം പര്യാപ്തരാണെന്ന ഭാവം ഉപേക്ഷിക്കണമെന്നും പാപ്പ വചന സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയില്‍ വിഭൂതി തിരുനാളില്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങള്‍ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഇടക്കാലത്തുവെച്ച് നിന്നുപോയ ഈ പതിവ് 1960ല്‍ വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ പുനസ്ഥാപിക്കുകയായിരുന്നു.
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.