
ജോസ് മാർട്ടിൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണ പ്രാന്റിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായ തീപിടുത്തം ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാക്കി മാറ്റിയ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
ദീർഘകാലത്തേക്ക് ജനങ്ങളുടെ ആരോഗ്യസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ദുരന്തമാണ് ബ്രഹ്മപുരത്ത് ഉണ്ടായതെന്നും തീ അണച്ചു കൊണ്ട് മാത്രം ഇതിനു ശാശ്വത പരിഹാരമാവില്ല എന്നും അഭിപ്രായപ്പെട്ടു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന അധ്യക്ഷൻ അഡ്വ. ഷെറി ജെ.തോമസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിനായി ശാസ്ത്രീയമായ, പ്രകൃതിക്ക് ഭീഷണി ഉയർത്താത്ത സാങ്കേതിക വിദ്യകൾ വിനിയോഗിക്കണമെന്ന് കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻ രൂപതാ പ്രസിഡന്റ് ജോസഫ് ദിലീപ്, മുൻ രൂപതാ ഭാരവാഹി ജോസഫ് സുമിത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
രൂപത ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, വൈസ് പ്രസിഡന്റ് ഡാനിയ ആന്റെണി, അരുൺ ആന്റെണി, സനു ദാസ്, നിഖിൽ ആൻഡ്രൂസ്, ഫ്രഡ്ഡി ഗാസ്പർ, സൂസൻ സാംസൺ, രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കെ.സി.വൈ.എം. പ്രവർത്തകർ പ്രതിഷേധസംഗമത്തിൽ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.