
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായുമായി ഒക്ടോബർ 29-ന് കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും, പ്രഥമ വനിത ജിൽ ബൈഡനെയും, പേപ്പൽ മന്ദിരത്തിന്റെ ചുമതലയുള്ള റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ വച്ചായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച. “അങ്ങാണ് സമാധാനത്തിന്റെ ഏറ്റവും വലിയ പോരാളി” എന്നാണ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായെ വിശേഷിപ്പിച്ചത്.
ഫ്രാൻസിസ് പാപ്പായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസ് അജണ്ട പ്രകാരം 55 മിനിറ്റ് മാത്രം നീളമുള്ളതായിരുന്നുവെങ്കിലും, ഏകദേശം 75 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു എന്നത് ലോകത്തിന് തന്നെ വലിയ പ്രത്യാശയാണ് നൽകുന്നത്. 12.10 മുതൽ 1.25 വരെ നീണ്ട സ്വകാര്യ സംഭാഷണത്തിൽ കാലാവസ്ഥ, കോവിഡ്, കുടിയേറ്റം, മതസ്വാതന്ത്ര്യം, ഭ്രൂണഹത്യ തുടങ്ങി മാനവരാശിയെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ വിഷയങ്ങളായിരുന്നു.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോ ബൈഡൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.