
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായുമായി ഒക്ടോബർ 29-ന് കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും, പ്രഥമ വനിത ജിൽ ബൈഡനെയും, പേപ്പൽ മന്ദിരത്തിന്റെ ചുമതലയുള്ള റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. തുടർന്ന് അപ്പസ്തോലിക് ലൈബ്രറിയിൽ വച്ചായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച. “അങ്ങാണ് സമാധാനത്തിന്റെ ഏറ്റവും വലിയ പോരാളി” എന്നാണ് ജോ ബൈഡൻ ഫ്രാൻസിസ് പാപ്പായെ വിശേഷിപ്പിച്ചത്.
ഫ്രാൻസിസ് പാപ്പായും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസ് അജണ്ട പ്രകാരം 55 മിനിറ്റ് മാത്രം നീളമുള്ളതായിരുന്നുവെങ്കിലും, ഏകദേശം 75 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു എന്നത് ലോകത്തിന് തന്നെ വലിയ പ്രത്യാശയാണ് നൽകുന്നത്. 12.10 മുതൽ 1.25 വരെ നീണ്ട സ്വകാര്യ സംഭാഷണത്തിൽ കാലാവസ്ഥ, കോവിഡ്, കുടിയേറ്റം, മതസ്വാതന്ത്ര്യം, ഭ്രൂണഹത്യ തുടങ്ങി മാനവരാശിയെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ വിഷയങ്ങളായിരുന്നു.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജോ ബൈഡൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.