Categories: Vatican

അദ്ധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കണം; ഫ്രാൻസിസ് പാപ്പാ

വിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനത്തിന്റെ സംസ്കാരത്തിന് തുടക്കമിട്ട നവോഥാന നായകനായിരുന്നു വിശുദ്ധ ജോണ്‍ സാലെ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: അദ്ധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. മെയ് 16- Ɔ൦ തിയതി വ്യാഴാഴ്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സന്ന്യാസ സമൂഹമായ “ലസാലിയന്‍സി”നെ (Congregation of Christian Brothers) വത്തിക്കാനിലെ ക്ലമന്റൈൻ ഹാളില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ. വിദ്യാഭ്യാസ പ്രവര്‍ത്തനം പ്രേഷിതദൗത്യമായി സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ലാ സാലെയുടെ ചരമത്തിന്റെ മൂന്നാം ശതാബ്ദി ദിനമായിരുന്നു മെയ് 16.

വിശുദ്ധ ജോണ്‍ സാലെയുടെ ലക്ഷ്യത്തെക്കുറിച്ച് പാപ്പാ അവരെ ഓർമ്മിപ്പിച്ചു. വിദ്യാലയം വളരെ ഗൗരവകരമായൊരു യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നും, അതില്‍ സേവനംചെയ്യുന്നവരെ വേണ്ടുവോളം ഒരുക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നുവെന്നും പാപ്പാ പറഞ്ഞു. അതുപോലെതന്നെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രമവും ചിട്ടയും വേണമെന്നും, ബുദ്ധിപരമായി മാത്രമല്ല, മനോഭാവത്തിലും സ്വതസിദ്ധമായ കഴിവിലും വിദ്യാഭ്യാസത്തോട് അഭിരുചിയുള്ളവര്‍ മാത്രമേ ഈ മേഖലയിലേയ്ക്ക് കടന്നുവരാവൂ എന്ന് അദ്ദേഹം നിഷ്ക്കര്‍ഷിച്ചിരുന്നുവെന്നും ഓർമ്മിപ്പിച്ചു. ചുരുക്കത്തിൽ, അദ്ധ്യാപനത്തെ ഒരു തൊഴില്‍ മാത്രമായി കാണാതെ, അതിനെ ജീവിതദൗത്യമായി സ്വീകരിക്കുന്നവരെയാണ് വിശുദ്ധ ജോണ്‍ സാലെ സ്ഥാപിച്ച സഭയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരായി അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് പാപ്പാ കൂട്ടിച്ചെർത്തു.

വിദ്യാലയങ്ങള്‍ സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, പ്രത്യേകിച്ച് പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി…! പഠിക്കാന്‍ കഴിവു കുറഞ്ഞവരെ ക്രിസ്ത്യന്‍ സ്കൂളുകളുടെ ക്ലാസ്സ്മുറിയില്‍നിന്നും മാറ്റിനിര്‍ത്തുകയോ, ശിക്ഷിക്കുകയോ ചെയ്തില്ല, മറിച്ച് അവര്‍ക്കായി ക്രിയാത്മകമായ കൈപ്പണികളും തൊഴിലും കൂട്ടിയിണക്കിയ നവമായ ശിക്ഷണ രീതി വിശുദ്ധ ജോണ്‍ സാലെ തുടങ്ങിവച്ചു. അങ്ങനെ, വിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനത്തിന്റെ സംസ്കാരത്തിന് തുടക്കമിട്ട നവോഥാന നായകനായിരുന്നു വിശുദ്ധ ജോണ്‍ സാലെയെന്ന് പാപ്പാ പ്രസ്താവിച്ചു.

സഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ മൗലികമായ വിദ്യാഭ്യാസ നിയോഗവും, അവരുടെ അടിസ്ഥാന അവകാശമായും മനസ്സിലാക്കി കാലികമായി അവ നവീകരിക്കാനും, സഭാപ്രവര്‍ത്തനങ്ങളെ നവോത്ഥരിക്കാനും സ്ഥാപകനായ വിശുദ്ധ ജോണ്‍ സാലെയുടെ മൂന്നാം ശതാബ്ദിനാളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിനു സാധിക്കട്ടെ, എന്ന് പാപ്പാ ആശംസിച്ചു. ലസാലിയന്‍സ് സഭാസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറൽ ഫാ.റോബര്‍ട് ഷിയേലര്‍ പാപ്പായുടെ പ്രഭാഷണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചു.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

6 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

2 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

3 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago