Categories: Vatican

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

മാനുഷിക ബന്ധങ്ങള്‍ക്കൊപ്പം പ്രകൃതിയെയും സ്നേഹിച്ച പാപ്പ യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വെല്ല് വിളിയായി മാറി

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം . 2013 മാര്‍ച്ച് 13 നാണ് ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സഭയുടെ തലവനായി ഉയര്‍ത്തപ്പെടുന്നത്. ഇന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണെങ്കിലും കഴിഞ്ഞ 12 വര്‍ഷവും മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്തമായ മാത്യകയായാണ് പാപ്പ പ്രവര്‍ത്തിച്ചത്.

 

മാനുഷിക ബന്ധങ്ങള്‍ക്കൊപ്പം പ്രകൃതിയെയും സ്നേഹിച്ച പാപ്പ യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വെല്ല് വിളിയായി മാറി. തന്‍റെ പ്രസംഗങ്ങളില്‍ ഒട്ടും സങ്കോചം കൂടാതെ യുദ്ധത്തിനെതിരെ ആഞ്ഞടിച്ച പാപ്പ പരമ്പരാഗതാമായി കത്തോലിക്കാസഭയുടെ തലവന്‍മാരുടെ രീതികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് അനുവര്‍ത്തിക്കുന്നത്.

1936 ഡിസംബര്‍ 17 ന് ബ്യൂണസ് ഐറിസിലാണ് ജോര്‍ജ്ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്ന ഫ്രാന്‍സിസ് പ്പാപ്പ ജനിക്കുന്നത്. ഇറ്റലിയില്‍ നിന്ന് അര്‍ജന്‍റീനയിലേക്ക് കുടിയേറിയ ഒരു റെയില്‍വേ തൊഴിലാളിയായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ്, ഇറ്റാലിയന്‍ വംശജയായിരുന്നു പാപ്പയുടെ അമ്മ. ബെര്‍ഗോഗ്ലിയോയ്ക്ക് നാല് സഹോദരങ്ങളുണ്ടായിരുന്നു.

 

1969 ഡിസംബര്‍ 13ന് പുരോഹിത്യം സ്വീകരിച്ച പാപ്പ 1973ല്‍ അദ്ദേഹം യേശുവിന്‍റെ സമൂഹം എന്ന സന്യാസ സഭയില്‍ ചേര്‍ന്ന് നിത്യവ്രതം സ്വീകരിച്ചു, അതേ വര്‍ഷം തന്നെ അര്‍ജന്‍റീനയുടെ ജെസ്യൂട്ട് പ്രൊവിന്‍ഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം സെമിനാരി റെക്ടര്‍, പ്രൊഫസര്‍, ആത്മീയ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

1992-ല്‍ ഫാ. ബെര്‍ഗോഗ്ലിയോ ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 1997ല്‍ അദ്ദേഹം അതിരൂപതയുടെ സഹ-അഡ്ജൂട്ടൂര്‍ ആര്‍ച്ച് ബിഷപ്പായി, അടുത്ത വര്‍ഷം ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു. 2001-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആര്‍ച്ച് ബിഷപ് ബെര്‍ഗോഗ്ലിയോയെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചു.

ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, എളിമയോടെയുള്ള പെരുമാറ്റത്തിന് ബെര്‍ഗോഗ്ലിയോ പ്രശസ്തനായിരുന്നു. എളിമയുടെ പ്രതീക മായി ജീവിച്ച പാപ്പ ട്രെയിനിലും ബസിലും യാത്ര ചെയ്യ്ത് പൊതുഗതാഗതം ജീവിതത്തിന്‍റെ ഭാഗമാക്കി ജനശ്രദ്ധ ആകര്‍ഷിച്ചു.

2005 മുതല്‍ 2011 വരെ അര്‍ജന്‍റീനിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റായിരുന്ന ബെര്‍ഗോഗ്ലിയോ

2013 മാര്‍ച്ച് 13-ന് 76-ാം വയസ്സില്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി തെരെഞ്ഞെടുക്കപെട്ടു. സഭയുടെ തലവനായി തെരെഞ്ഞെടുക്കപെട്ട ആദ്യത്തെ ജെസ്യൂട്ട് സഭാഗവും ആദ്യത്തെ ലാറ്റിന്‍ അമേരിക്കക്കാരനുമായിരുന്നു പോപ്പ് ഫ്രാന്‍സിസ്.

 

ബെനഡിക്ട് പതിനാറാമന്‍റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്നായിരുന്നു ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതെങ്കിലും ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റ് ആദ്യ മാസങ്ങളില്‍ തന്നെ ലേക ശ്രദ്ധ ആകര്‍ഷിക്കപെട്ടു.

(FILES) Pope Francis holds a weekly general audience at Paul-VI hall in the Vatican on January 22, 2025. Pope Francis has “stable” conditions with his blood tests showing a “slight improvement”, the Vatican said on February 19, 2025, as the 88-year-old pontiff undergoes ongoing treatment for bronchitis in both lungs. (Photo by Andreas SOLARO / AFP)

2015-ല്‍ പുറത്തിറങ്ങിയ പരിസ്ഥിതിയെക്കുറിച്ചുള്ള തന്‍റെ ചാക്രിക ലേഖനമായ ‘ലൗദാറ്റോ സി’ലോകം ശ്രദ്ധിച്ചത് പാപ്പയെ ഒരു പടികൂടി ആദരിക്കുന്നതിന് കാരണമായി

സഭാ ഭരണത്തിന്‍റെ ആദ്യ ഏഴ് വര്‍ഷങ്ങളില്‍, പാപ്പ 30 ലധികം അന്താരാഷ്ട്ര യാത്രകള്‍ നടത്തി, 45ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, 2013 ജൂലൈയില്‍ ലോക യുവജന ദിനത്തിനായി റിയോ ഡി ജനീറോ സന്ദര്‍ശിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. കോപ്പകബാന ബീച്ചില്‍ മൂന്ന് ദശലക്ഷം തീര്‍ത്ഥാടകര്‍ക്കൊപ്പം പാപ്പ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ചു

ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവില്‍ നിരവധി പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു, അവരില്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമന്‍, ജോണ്‍ ഇരുപത്തിമൂന്നാമന്‍, പോള്‍ ആറാമന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കൊറോണ കാലത്ത് 2020 മാര്‍ച്ച് 27 ന് വൈകുന്നേരം ആളൊഴിഞ്ഞ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ദിവ്യകാരുണ്യ ആരാധനയും അസാധാരണമായ ഉര്‍ബി എറ്റ് ഓര്‍ബി അനുഗ്രഹവും നല്‍കി വ്യത്യസ്തനായി. ഇനിയും നടക്കാത്ത ഇന്ത്യാ സന്ദര്‍ശനമാണ് പാപ്പയുടെ നടക്കാത്തതായി തുടരുന്ന വലിയ അപ്പോസ്തലിക സന്ദര്‍ശനം. ആശുപത്രിക്കിടക്കിയിലും തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരോടും വിശ്വാസി സമൂഹത്തിനോടും പാപ്പ കാണിക്കുന്ന സ്നേഹം ഇപ്പോഴും പാപ്പ ആരോഗ്യത്തോടെ തിരിച്ച് വരുന്നതിന് കാത്തിരിക്കുന്നവര്‍ക്കുളള പ്രതീക്ഷയാണ്.

 

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

10 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago