
നെയ്യാറ്റിൻകര: Catholic vox Online news-ൽ ഇനിമുതൽ വായനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും സ്വാധീനവും ലഭ്യമാകും. കാരണം, “Public Opinion” എന്ന പുതിയ പേജ് വായനക്കാർക്ക് വേണ്ടി മാത്രമായാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചും,
കുറച്ചുകൂടി ജനകീയമാകുന്നതിന്റെ ഭാഗമായുമാണ് പുതിയൊരു പേജ് ആരംഭിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രസിദ്ധീകരിക്കുവാനുള്ള ഒരു വേദിയാണ് catholic vox നിങ്ങൾക്കായി ഒരുക്കുന്നത്.
ഇന്ന്, ഫേസ്ബുക്ക് വിരൽതുമ്പിലെ നല്ലൊരു സമൂഹമാധ്യമമാണ് എന്നതിൽ സംശയമില്ല. പക്ഷെ, നിർഭാഗ്യവശാൽ ഇന്ന് ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒരു മാധ്യമമായി അത് മാറിക്കഴിഞ്ഞു. എന്താണ് ശരി എന്താണ് തെറ്റ് എന്ന് വേർതിരിക്കാൻ കഴിയാത്ത വിധം ഫേസ്ബുക്കിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ആധികാരികത എന്നത് വിദൂരസ്വപ്നമായി.
ഈ സാഹചര്യത്തിലാണ്, നിങ്ങൾക്കായി catholic vox online news ഒരു സ്പേസ്/വേദി നൽകുന്നത്. ആധികാരികമായി നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത്. നിങ്ങൾക്ക്, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളോടും, വിഷയങ്ങളോടുമുള്ള നേർക്കാഴ്ച വിശദമായും ഗൗരവമായും അവതരിപ്പിക്കാവുന്നതാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:
www.catholicvox.com ഓൺലൈൻ ന്യൂസ് പോർട്ടലിൽ കാണുന്ന “Public Opinion” എന്ന space പൂരിപ്പിച്ച് submit ചെയ്യുക. നിങ്ങൾക്ക് ഫോട്ടോസും യുണികോഡിലുള്ള എഴുത്തുകളും പോസ്റ്റ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പ്രതികരണം, സാമൂഹിക പ്രതിബദ്ധത ഉയർത്തിപിടിക്കുന്നതും സമൂഹത്തിൽ സാഹോദര്യവും സമാധാനവും കെട്ടിപ്പടുക്കുന്നതുമാണെങ്കിൽ അവ പോസ്റ്റ് ചെയ്യപ്പെടും. അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും ആശയ/അഭിപ്രായ കർത്താവിനായിരിക്കും.
അതുപോലെതന്നെ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകളും ആത്മീയമായ ലേഖനങ്ങളും അതാത് തലക്കെട്ടോടു കൂടി അയക്കാവുന്നതാണ്. വാർത്തകളിലെ നിജസ്ഥിതി മനസിലാക്കി അവ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ പേരും മൊബൈൽ നമ്പറും ചേർക്കുവാൻ മറക്കരുത്.
ഇതുവരെയുള്ള നിങ്ങളുടെ നിസീമാമായ സഹകരണങ്ങൾക്ക്, അഭിപ്രായങ്ങൾക്ക്, നിർദ്ദേശങ്ങൾക്ക് ഒക്കെ ഒത്തിരി നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ കാലയളവുവരെ വലിയ വഴികാട്ടിയായിരുന്നു. തുടർന്നും നിങ്ങളുടെ പൂർണ്ണ സഹകരണവും പ്രചോദനവും പ്രതീക്ഷിക്കുന്നു.
(എഡിറ്റോറിയൽ catholic vox online news)
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.