
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ
ഇറ്റാലിയൻ ജനത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ്. വൈറസ് രോഗ ബാധയേക്കാൾ അതേൽപ്പിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോരുത്തരും തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച് ഈ വിഷയത്തെ നോക്കിക്കാണുന്നു. ദൈവവിശ്വാസികൾ കൂടുതൽ പ്രാർത്ഥനയിൽ അഭയം തേടുന്നു.
ഇറ്റലിയിലെ തസ്‌ക്കനി റീജിയനയിലുള്ള പ്രാത്തോയിൽ 2020 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ചരിത്രത്തിലെ ഒരു തനിയാവർത്തനത്തിന് സെന്റ് സ്റ്റീഫൻ കത്തീഡ്രൽ ദേവാലയം സാക്ഷിയാവുകയാണ്. ഇറ്റലിയിലെ എല്ലാ പ്രധാന ദേവാലയങ്ങളിലും വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പതിവുണ്ട്. ഈ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റ് അരപ്പട്ടയുടെ ഒരു തിരുശേഷിപ്പാണ് നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്നത്. പ്രധാന തിരുനാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി അത് പുറത്തെടുക്കുന്ന പതിവുണ്ട്.
ഈ വർഷം കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ മാർച്ച് 19-ന് രാത്രി 9 മണിക്ക് ഈ തിരുശേഷിപ്പ് ഇന്നത്തെ രൂപതാ അദ്ധ്യക്ഷനും, നഗര പിതാവും ഒന്നുചേർന്ന് വണങ്ങുകയും മാതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിച്ച് പ്രാർത്ഥിക്കുകയും ചെയ്യും. തൽസമയം ടെലിവിഷനിൽ അത് ജനങ്ങൾക്ക് വേണ്ടി ഇവിടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
526 വർഷങ്ങൾക്കു മുൻപ് 1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ ഫ്ലോറൻസ് രാജകുടുംബത്തിലെ ജോവാനി മേധിച്ചി (ഇദ്ദേഹം പിന്നീട് ലിയോ X എന്ന പേരിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു) യുടെ നേതൃത്വത്തിൽ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തലമുറകൾപലതു കടന്നുപോയാലും ഒരിക്കലും കടന്നുപോകാത്ത ദൈവസന്നിധിയിൽ അഭയം തേടുന്ന ഒരു ജനതയുടെ ജീവിക്കുന്ന സാക്ഷ്യമായി അങ്ങനെ 2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
This website uses cookies.