
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ
ഇറ്റാലിയൻ ജനത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ്. വൈറസ് രോഗ ബാധയേക്കാൾ അതേൽപ്പിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോരുത്തരും തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച് ഈ വിഷയത്തെ നോക്കിക്കാണുന്നു. ദൈവവിശ്വാസികൾ കൂടുതൽ പ്രാർത്ഥനയിൽ അഭയം തേടുന്നു.
ഇറ്റലിയിലെ തസ്‌ക്കനി റീജിയനയിലുള്ള പ്രാത്തോയിൽ 2020 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ചരിത്രത്തിലെ ഒരു തനിയാവർത്തനത്തിന് സെന്റ് സ്റ്റീഫൻ കത്തീഡ്രൽ ദേവാലയം സാക്ഷിയാവുകയാണ്. ഇറ്റലിയിലെ എല്ലാ പ്രധാന ദേവാലയങ്ങളിലും വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പതിവുണ്ട്. ഈ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റ് അരപ്പട്ടയുടെ ഒരു തിരുശേഷിപ്പാണ് നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്നത്. പ്രധാന തിരുനാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി അത് പുറത്തെടുക്കുന്ന പതിവുണ്ട്.
ഈ വർഷം കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ മാർച്ച് 19-ന് രാത്രി 9 മണിക്ക് ഈ തിരുശേഷിപ്പ് ഇന്നത്തെ രൂപതാ അദ്ധ്യക്ഷനും, നഗര പിതാവും ഒന്നുചേർന്ന് വണങ്ങുകയും മാതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിച്ച് പ്രാർത്ഥിക്കുകയും ചെയ്യും. തൽസമയം ടെലിവിഷനിൽ അത് ജനങ്ങൾക്ക് വേണ്ടി ഇവിടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
526 വർഷങ്ങൾക്കു മുൻപ് 1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ ഫ്ലോറൻസ് രാജകുടുംബത്തിലെ ജോവാനി മേധിച്ചി (ഇദ്ദേഹം പിന്നീട് ലിയോ X എന്ന പേരിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു) യുടെ നേതൃത്വത്തിൽ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തലമുറകൾപലതു കടന്നുപോയാലും ഒരിക്കലും കടന്നുപോകാത്ത ദൈവസന്നിധിയിൽ അഭയം തേടുന്ന ഒരു ജനതയുടെ ജീവിക്കുന്ന സാക്ഷ്യമായി അങ്ങനെ 2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.