
ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ
ഇറ്റാലിയൻ ജനത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെ അഭിമുഖീകരിക്കുകയാണ്. വൈറസ് രോഗ ബാധയേക്കാൾ അതേൽപ്പിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോരുത്തരും തങ്ങളുടെ നിലപാടുകൾക്ക് അനുസരിച്ച് ഈ വിഷയത്തെ നോക്കിക്കാണുന്നു. ദൈവവിശ്വാസികൾ കൂടുതൽ പ്രാർത്ഥനയിൽ അഭയം തേടുന്നു.
ഇറ്റലിയിലെ തസ്‌ക്കനി റീജിയനയിലുള്ള പ്രാത്തോയിൽ 2020 മാർച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ചരിത്രത്തിലെ ഒരു തനിയാവർത്തനത്തിന് സെന്റ് സ്റ്റീഫൻ കത്തീഡ്രൽ ദേവാലയം സാക്ഷിയാവുകയാണ്. ഇറ്റലിയിലെ എല്ലാ പ്രധാന ദേവാലയങ്ങളിലും വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പതിവുണ്ട്. ഈ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റ് അരപ്പട്ടയുടെ ഒരു തിരുശേഷിപ്പാണ് നൂറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്നത്. പ്രധാന തിരുനാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി അത് പുറത്തെടുക്കുന്ന പതിവുണ്ട്.
ഈ വർഷം കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തിൽ മാർച്ച് 19-ന് രാത്രി 9 മണിക്ക് ഈ തിരുശേഷിപ്പ് ഇന്നത്തെ രൂപതാ അദ്ധ്യക്ഷനും, നഗര പിതാവും ഒന്നുചേർന്ന് വണങ്ങുകയും മാതാവിന്റെ മധ്യസ്ഥ സഹായം അപേക്ഷിച്ച് പ്രാർത്ഥിക്കുകയും ചെയ്യും. തൽസമയം ടെലിവിഷനിൽ അത് ജനങ്ങൾക്ക് വേണ്ടി ഇവിടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
526 വർഷങ്ങൾക്കു മുൻപ് 1494-ൽ ഇതേ ദിവസം നഗരത്തെ ബാധിച്ച വലിയ പകർച്ചവ്യാധിയിൽ നിന്ന് സൗഖ്യം ലഭിക്കുവാൻ ഫ്ലോറൻസ് രാജകുടുംബത്തിലെ ജോവാനി മേധിച്ചി (ഇദ്ദേഹം പിന്നീട് ലിയോ X എന്ന പേരിൽ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു) യുടെ നേതൃത്വത്തിൽ തിരുശേഷിപ്പിനു മുൻപിൽ പ്രാർത്ഥിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തലമുറകൾപലതു കടന്നുപോയാലും ഒരിക്കലും കടന്നുപോകാത്ത ദൈവസന്നിധിയിൽ അഭയം തേടുന്ന ഒരു ജനതയുടെ ജീവിക്കുന്ന സാക്ഷ്യമായി അങ്ങനെ 2020 മാർച്ച് 19 ചരിത്രത്തിൽ ഇടം നേടുന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.