സ്നേഹത്തഴമ്പ്

സ്നേഹത്തഴമ്പ്

ഫാ. ജോസഫ് പാറാങ്കുഴി

പ്രിയരേ…
ധാരമുറിയാത്ത സ്നേഹം നിരന്തരം കൈകാര്യം ചെയ്യുന്നതിലൂടെ കൈവരിക്കുന്ന അമൂല്യ നിധിയാണ് “സ്നേഹത്തഴമ്പ്”. മാതാപിതാക്കള്‍ സ്നേഹത്തഴമ്പ് കൈകളിലും മനസ്സിലും ഹൃദയത്തിലും ഏറ്റുവാങ്ങിയവരാണ്…! മക്കള്‍ക്കു വേണ്ടി സ്വയം വ്യയം ചെയ്യുന്നതിലൂടെ സ്നേഹത്തഴമ്പിന്‍റെ ആഴവും പരപ്പും വീതിയും നീളവും വലുതാകും…!

ഇവിടെ പ്രതിജ്ഞാ ബദ്ധമായ മനസ്സും മനോഭാവവും ചെയ്തികളും പരസ്പര പൂരകമാകണം. ഹൃദയാര്‍ദ്രതയും കാരുണ്യവും ക്ഷമയും കരുതലും എപ്പോഴും കൈമുതലായി, മൂലധനമായി, കരുതല്‍ ധനമായി കരുതി വയ്ക്കണം. പ്രതിഫലേച്ഛ കൂടാതെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയുമ്പോഴാണ് സ്നേഹത്തഴമ്പ് പ്രഫുല്ലമാകുന്നത്…

സ്നേഹത്തഴമ്പിന് ബാഹ്യവും ആന്തരീകവും അതിസ്വാഭാവികവുമായ മൂന്ന് തലങ്ങളുണ്ട്… നിതാന്ത ജാഗ്രതയോടെ പരിപോഷിപ്പിച്ചാല്‍ മാത്രമേ ഉന്നം വയ്ക്കുന്ന ഉദാത്തമായ ലക്ഷ്യം സ്വായത്തമാക്കാന്‍ കഴിയുകയുളളൂ. ഉദാഹരിക്കുകയാണെങ്കില്‍ കുടുംബം പോറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കരങ്ങള്‍ പിടിച്ചു നോക്കിയാല്‍, പാദങ്ങള്‍ തൊട്ടുനോക്കിയാല്‍ തഴമ്പ് കാണാന്‍ കഴിയും… അത് ബാഹ്യമായ സ്നേഹത്തഴമ്പാണ്…

പരുക്കന്‍ കൈത്തലങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ മക്കളെ തലോടുമ്പോള്‍ അവരില്‍ രോമാഞ്ചമുണ്ടാകും… അതാണ് സ്നേഹത്തഴമ്പ്…

ആന്തരീകമായ സ്നേഹത്തഴമ്പിന്‍റെ പ്രത്യേകത അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കാന്‍, സ്വയം കീഴടക്കാന്‍, വിട്ടുകൊടുക്കാന്‍, പൊറുക്കുവാന്‍ കഴിയുമ്പോള്‍… ഹൃദയാഹ്ളാദം ഉണര്‍ത്തുന്ന ഒരു ഉണര്‍ത്തുപാട്ടായിട്ട് മാറും.

ബന്ധങ്ങളെ മുറിപ്പെടുത്താതെ, ഇഴമുറിയാതെ, ബലപ്പെടുത്തിയെടുക്കുന്നതാണ് ആന്തരികമായ സ്നേഹത്തഴമ്പ്… അത് അനാവരണം ചെയ്യുമ്പോള്‍ ലോകം വിസ്മയം കൊളളും… കണ്ടുനില്‍ക്കുന്നവര്‍ ഒരു വേള നിലവിളിച്ചെന്ന് വരും… ചിലര്‍ പ്രാര്‍ഥനാ പൂര്‍വം നമ്രശിരസ്കരായി പ്രണമിച്ചെന്നും വരും…

ആകര്‍ഷണ വികര്‍ഷണ നിയമങ്ങളെ അതിലംഘിക്കുന്ന, ജ്വലിക്കുന്ന ഒരു മാസ്മരികത, ഒരു വശീകരണ ശക്തി ഉദയം ചെയ്യും… അപ്പോള്‍ മൗനം വാചാലമാകും… അനുഭൂതികള്‍ അവാച്യമാകും… വര്‍ണനാതീതമായ സായൂജ്യം, നിര്‍വൃതി നമ്മെ വാരിപ്പുണരും…

യേശുവിന് ചൂണ്ടിക്കാണിക്കുവാന്‍ സ്നേഹത്തഴമ്പുണ്ടായിരുന്നു… അഞ്ച് തിരുമുറുവുകള്‍…! തോമസ് അപ്പസ്തോലന് ആ മുറിവിന്‍റെ ആന്തരിക ഇതളുകള്‍ കാട്ടിക്കൊടുത്തപ്പോള്‍… അതൊരു നിലവിളിയും… പ്രാര്‍ഥനയുമായി… എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ…! ഇവിടെ സ്നേഹത്തഴമ്പ് അതിസ്വാഭാവിക തലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പരിശുദ്ധ കന്യകാ മറിയത്തിലും ഈ സ്നേഹത്തഴമ്പ് ആഴത്തില്‍ മുദ്രിതമാക്കപ്പെട്ടിരുന്നു… അതാണ് ലോകത്തിന്‍റെ മുഴുവന്‍ അമ്മയാകാനുളള സൗഭാഗ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്…

സ്നേഹത്തഴമ്പുളള ജീവിതം നയിക്കാന്‍ തമ്പുരാന്‍ നിങ്ങളെ പ്രാപ്തരാക്കേണമെന്നാണ് എന്‍റെ പ്രാര്‍ത്ഥന…

vox_editor

Share
Published by
vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

4 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago