Categories: Kerala

സുപ്രസിദ്ധ സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു

സുപ്രസിദ്ധ സുവിശേഷ പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു

കാത്തലിക് വോക്സ് എക്സ്ക്ലൂസീവ്

അനില്‍ ജോസഫ്

കണ്ണൂര്‍: സുപ്രസിദ്ധ വചന പ്രഘോഷകന്‍ ബ്രദര്‍ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേത്വത്തില്‍ നടന്ന ദിവ്യബലിക്കും, പ്രത്യേക പ്രാര്‍ഥനകള്‍ക്കും ശേഷമാണ് ബ്രദര്‍ കുടുംബമായി കത്തോലിക്കാ സഭയിലേക്ക് ചേര്‍ന്നത്. ബ്രദര്‍ സജിത് ജോസഫ് സഭയിലേക്കെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു സുവിശേഷ പ്രഘോഷകന്‍ കൂടി മാതൃസഭയിലേക്ക് തിരിച്ചെത്തുന്നതെന്നതും പ്രത്യേകതയാണ്.

അബുദാബി കേന്ദ്രമാക്കി 1999 മുതല്‍ പ്രൊട്ടസ്റ്റന്റ് സഭയില്‍ സജീവമായി മലയാളം, ശ്രീലങ്കന്‍, ഇംഗ്ലീഷ് ചാപ്റ്ററുകളില്‍ സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമായിരുന്നു, തുടര്‍ന്ന് 2014 മുതല്‍ ടെലിവിഷന്‍ വചനപ്രഘോഷണ രംഗത്തിലൂടെ പ്രസിദ്ധി നേടിയിരുന്നു. കോട്ടയം പാലായിലെ കാപ്പന്‍ കുടുംബാംഗമായ ബ്രദര്‍ ടൈറ്റസ് കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതലയോട് മാതൃസഭയിലേയ്ക്ക് തിരികെ എത്തുന്നതിനുളള സാധയധ്യതകള്‍ അന്വേഷിക്കുന്നതും, തുടര്‍ന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും, ഒരുക്ക പ്രാര്‍ത്ഥനകള്‍ക്കും ശേഷം കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നതും.

സീറോ മലബാര്‍ സഭാഗമായിരുന്ന ബ്രദര്‍ ടൈറ്റസ് കാപ്പന്‍ തലശ്ശേരി രൂപതയിലെ മാലോം സെന്റ് ജോര്‍ജ്ജ് ഇടവകാംഗമാണ്. വിദേശത്ത് എത്തിയ ശേഷമാണ് ബ്രദര്‍ പ്രെട്ടസ്റ്റന്റ് വിഭാഗത്തില്‍ ചേര്‍ന്ന് സുവിശേഷ പ്രഘോഷണം ആരംഭിക്കുന്നത്. പില്‍ക്കാലത്ത് വിശുദ്ധ പാട്രിക്കിനെക്കുറിച്ചും, വിശുദ്ധ തോമസ് അക്വിനാസിനെക്കുറിച്ചും ആഴമായി പഠിച്ച താൻ ദൈവനിയോഗം പോലെയാണ് മാതൃസഭയിലേക്ക് തിരികെ എത്തുന്നതെന്ന് കാത്തലിക് വോക്സിനോട് പറഞ്ഞു.

ബ്രദര്‍ ടൈറ്റസ് കാപ്പന്റെ മക്കളായ ഹഗായി, അഡോണ്‍, ഐസായ തുടങ്ങിയവര്‍ സഭയില്‍ തിരിച്ചെത്തുന്നതിന്റെ ഭാഗമായി മാമോദീസാ സ്വീകരിച്ചു. ബ്രദര്‍ ടൈറ്റസ് കാപ്പന്‍ ഭാര്യ സുശീലക്കൊപ്പമാണ് തിരുക്കർമ്മങ്ങളില്‍ പങ്കെടുത്തത്.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

View Comments

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago