Categories: Daily Reflection

“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.”

"സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക."

2 പത്രോസ് – 3: 11 – 15a, 17 – 18
മാർക്കോസ് – 12: 13 – 17

“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.” 

നന്മയോ തിന്മയോ തിരിച്ചറിയാൻ ആഗ്രഹിക്കാതെ നന്മയുടെ ഉറവിടമായ ക്രിസ്തുനാഥനെ കുടുക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ തലവന്മാർ. ദൈവികകാര്യങ്ങൾ ചിന്തിക്കാതെയും,   സാമൂഹിക കാര്യങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ചും ക്രിസ്തുവിനെ കുരുക്കാൻ   ശ്രമിക്കുന്നവർക്ക് യേശു നൽകുന്ന മറുപടിയാണ്. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്നത്.  സമൂഹജീവി എന്ന നിലയിൽ സമൂഹത്തിനു കൊടുക്കേണ്ടത്  സമൂഹത്തിനും, ജീവൻ ദൈവിക ദാനാമകയാൽ ദൈവത്തിനു കൊടുക്കേണ്ടത് ദൈവത്തിന്  കൊടുക്കണമെന്നും ഈ  വചനത്തിലൂടെ  ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.

സ്നേഹമുള്ളവരെ, ജ്ഞാനസ്നാനം സ്വീകരിച്ച്  ദൈവമക്കളായിത്തീർന്ന നാം ദൈവവിശ്വാസത്തിൽ ആയിരുന്നുകൊണ്ടും,   ദൈവഹിതം മനസ്സിലാക്കികൊണ്ടും ജീവിക്കേണ്ടതുണ്ട്. അതുപോലെ, സമൂഹജീവികളായ നാം സമൂഹ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ടതുമുണ്ട്.

ഒരു നാണയത്തിന്  രണ്ടുവശങ്ങൾ ഉള്ളതുപോലെ, നമ്മുടെ ജീവിതത്തിലെ രണ്ട്  വശങ്ങളാണ്  പ്രാർത്ഥനയും, പ്രവർത്തിയും. ആയതിനാൽ, നാം ആയിരിക്കുന്ന ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ വളർച്ചയ്ക്ക് നന്മ മാത്രം നൽകി കൊണ്ട് ജീവിക്കാനായി നാം പരിശ്രമിക്കേണ്ടതുണ്ട്.

പ്രാർത്ഥനയും, പ്രവർത്തനവും ജീവിതത്തിന്റെ രണ്ട് വശങ്ങളായി നാം എടുക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾക്കും തുല്യ പ്രാധാന്യമർഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തിൽ  പ്രാർത്ഥനയ്ക്കും  പ്രവർത്തനത്തിനും തുല്യപ്രാധാന്യമുണ്ടായിരിക്കണം. വിശ്വാസത്തോടും സ്നേഹത്തോടുംകൂടി ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ നാം നന്മ ആഗ്രഹിക്കുന്നവരായി തീരുകയും,  ആ നന്മ  സമൂഹവളർച്ചയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യും.

മനുഷ്യൻ ഒരു ദ്വീപല്ലായെന്നും മറിച്ച്, ഒരു സമൂഹജീവിയാണെന്നുമുള്ള തിരിച്ചറിവോടുകൂടി സമൂഹത്തിന് കൊടുക്കുവാനുള്ളത്  സമൂഹത്തിന് കൊടുത്തുകൊണ്ടും,  ജീവിതം ദൈവദാനാമാണെന്നും ദൈവത്തിന്റെ കാരുണ്യം  നമുക്ക് വേണമെന്നുമുള്ള   തിരിച്ചറിവോടുകൂടി  ദൈവത്തിന് കൊടുക്കുവാനുള്ളത്  ദൈവത്തിനു കൊടുത്തുകൊണ്ടും നമുക്ക് ജീവിക്കാം.

കാരുണ്യവാനായ ദൈവമേ, ദൈവസ്നേഹത്തിൽ ആയിരുന്നുകൊണ്ട് സമൂഹത്തിന് നന്മകൾ  ചെയ്യുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക്  ഓരോരുത്തർക്കും നൽകണമേയെന്ന്  അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

2 days ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

2 days ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago