Categories: Daily Reflection

“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.”

"സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക."

2 പത്രോസ് – 3: 11 – 15a, 17 – 18
മാർക്കോസ് – 12: 13 – 17

“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.” 

നന്മയോ തിന്മയോ തിരിച്ചറിയാൻ ആഗ്രഹിക്കാതെ നന്മയുടെ ഉറവിടമായ ക്രിസ്തുനാഥനെ കുടുക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ തലവന്മാർ. ദൈവികകാര്യങ്ങൾ ചിന്തിക്കാതെയും,   സാമൂഹിക കാര്യങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ചും ക്രിസ്തുവിനെ കുരുക്കാൻ   ശ്രമിക്കുന്നവർക്ക് യേശു നൽകുന്ന മറുപടിയാണ്. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്നത്.  സമൂഹജീവി എന്ന നിലയിൽ സമൂഹത്തിനു കൊടുക്കേണ്ടത്  സമൂഹത്തിനും, ജീവൻ ദൈവിക ദാനാമകയാൽ ദൈവത്തിനു കൊടുക്കേണ്ടത് ദൈവത്തിന്  കൊടുക്കണമെന്നും ഈ  വചനത്തിലൂടെ  ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.

സ്നേഹമുള്ളവരെ, ജ്ഞാനസ്നാനം സ്വീകരിച്ച്  ദൈവമക്കളായിത്തീർന്ന നാം ദൈവവിശ്വാസത്തിൽ ആയിരുന്നുകൊണ്ടും,   ദൈവഹിതം മനസ്സിലാക്കികൊണ്ടും ജീവിക്കേണ്ടതുണ്ട്. അതുപോലെ, സമൂഹജീവികളായ നാം സമൂഹ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ടതുമുണ്ട്.

ഒരു നാണയത്തിന്  രണ്ടുവശങ്ങൾ ഉള്ളതുപോലെ, നമ്മുടെ ജീവിതത്തിലെ രണ്ട്  വശങ്ങളാണ്  പ്രാർത്ഥനയും, പ്രവർത്തിയും. ആയതിനാൽ, നാം ആയിരിക്കുന്ന ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ വളർച്ചയ്ക്ക് നന്മ മാത്രം നൽകി കൊണ്ട് ജീവിക്കാനായി നാം പരിശ്രമിക്കേണ്ടതുണ്ട്.

പ്രാർത്ഥനയും, പ്രവർത്തനവും ജീവിതത്തിന്റെ രണ്ട് വശങ്ങളായി നാം എടുക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾക്കും തുല്യ പ്രാധാന്യമർഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തിൽ  പ്രാർത്ഥനയ്ക്കും  പ്രവർത്തനത്തിനും തുല്യപ്രാധാന്യമുണ്ടായിരിക്കണം. വിശ്വാസത്തോടും സ്നേഹത്തോടുംകൂടി ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ നാം നന്മ ആഗ്രഹിക്കുന്നവരായി തീരുകയും,  ആ നന്മ  സമൂഹവളർച്ചയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യും.

മനുഷ്യൻ ഒരു ദ്വീപല്ലായെന്നും മറിച്ച്, ഒരു സമൂഹജീവിയാണെന്നുമുള്ള തിരിച്ചറിവോടുകൂടി സമൂഹത്തിന് കൊടുക്കുവാനുള്ളത്  സമൂഹത്തിന് കൊടുത്തുകൊണ്ടും,  ജീവിതം ദൈവദാനാമാണെന്നും ദൈവത്തിന്റെ കാരുണ്യം  നമുക്ക് വേണമെന്നുമുള്ള   തിരിച്ചറിവോടുകൂടി  ദൈവത്തിന് കൊടുക്കുവാനുള്ളത്  ദൈവത്തിനു കൊടുത്തുകൊണ്ടും നമുക്ക് ജീവിക്കാം.

കാരുണ്യവാനായ ദൈവമേ, ദൈവസ്നേഹത്തിൽ ആയിരുന്നുകൊണ്ട് സമൂഹത്തിന് നന്മകൾ  ചെയ്യുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക്  ഓരോരുത്തർക്കും നൽകണമേയെന്ന്  അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

7 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

7 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

7 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago