
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഭൂമിയില്‍ സഹോദരങ്ങളോടു ചേര്‍ന്നു ജീവിക്കാത്തവര്‍ ചന്ദ്രനില്‍ പോയിട്ടോ വലിയകാര്യങ്ങള്‍ ചെയ്തതുകൊണ്ടോ എന്തുകാര്യമെന്ന ചോദ്യവുമായി ഫ്രാൻസിസ് പാപ്പാ. ആഗസ്റ്റ് 15-Ɔο തിയതി ശനിയാഴ്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ ജനങ്ങള്‍ക്കൊപ്പം ചൊല്ലിയ ത്രികാലപ്രാര്‍ത്ഥനയിലെ സന്ദേശത്തിലാണ് പാപ്പയുടെ പ്രസ്താവന.
ചന്ദ്രനിലെ മനുഷ്യന്റെ ആദ്യകാലുകുത്തല്‍ മാനവകുലത്തിന്റെ വലിയ കുതിപ്പാണെന്നതിൽ സംശയമില്ലെന്നും, തീര്‍ച്ചയായും ചന്ദ്രയാത്രയും ചന്ദ്രോപഗ്രഹത്തിലെ കാലുകുത്തലും മാനവചരിത്രത്തിലെ നാഴികക്കല്ലാണെന്നും പറഞ്ഞ പാപ്പാ, ഈ ഭൂമിയില്‍ സഹോദരങ്ങള്‍ക്കൊപ്പം സ്നേഹത്തിലും ലാളിത്യത്തിലും ജീവിച്ച യേശുവിന്റെ അമ്മ ജീവിതാന്ത്യത്തില്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലാണ് കാലുകുത്തിയതെന്നത് വിശ്വാസ സത്യമാന്നെന്ന് ഓർമ്മിപ്പിച്ചു.
ഉടലോടും ആത്മാവോടുംകൂടെ സമ്പൂര്‍ണ്ണയായിട്ട് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള നസ്രത്തിലെ കന്യകയുടെ കുതിപ്പ്, മാനവകുലത്തിന്റെ ആത്മീയമായ കുതിപ്പാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതിനാല്‍, ഭൂമിയില്‍ സഹോദരങ്ങളോടു ചേര്‍ന്നു ജീവിക്കാത്തവര്‍ ചന്ദ്രനില്‍ പോയിട്ടോ വലിയകാര്യങ്ങള്‍ ചെയ്തതുകൊണ്ടോ എന്തുകാര്യമെന്ന ചോദ്യമാരാഞ്ഞുകൊണ്ടാണ് പ്രഭാഷണത്തിനു തുടക്കമിട്ടത്. ഭൂമിയില്‍ തന്റെ തിരുക്കുമാരനോടൊപ്പം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുവിശേഷം പങ്കുവച്ച മറിയം സ്വര്‍ഗ്ഗാരോപിതയായെങ്കില്‍, അത് നിങ്ങള്‍ക്കും എനിക്കും, മനുഷ്യകുലത്തിനു മുഴുവന്‍ പ്രത്യാശപകരുന്ന സംഭവമാണെന്ന് പാപ്പാ വ്യക്തമാക്കി.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.