
അനിൽ ജോസഫ്
തിരുവനന്തപുരം: സാധാരണക്കാരന്റെ വേദന ഏറ്റുവാങ്ങാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ദൈവ വിശ്വാസിയെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. പൊഴിയൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നൽകുന്ന 9 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്പ്. സാമൂഹിക പ്രതിബദ്ധതയുടെ ഈ സംരംഭം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഭൂമിയില്ലാത്ത സാധാരക്കാരായ 9 കുടുംബങ്ങളെ ദത്തെടുത്ത് 2 സെന്റ് വീതം സ്ഥലവും വീടും നല്‍കുന്ന പരിപാടിയാണ് പൊഴിയൂര്‍ പൗരസമിതി നടപ്പിലാക്കിയത്. 97-ല്‍ തുടങ്ങിയ ഈ പദ്ധതി കടുത്ത സാമ്പന്തിക വെല്ലുവിളികള്‍ കാരണം പൂര്‍ത്തിയാകാന്‍ കഴിയാതെ നീണ്ടു പോകുകയായിരുന്നു.
പദ്ധതിയ്ക്ക് വേണ്ടി 25 സെന്റ് സ്ഥലം ദാനമായി നല്‍കിയ പൊഴിയൂര്‍ മിഖേല്‍ പിള്ള മകന്‍ ഇഗ്നേഷ്യസിന്റെ കുടുംബത്തെ ചടങ്ങില്‍ അഭിവന്ദ്യ പിതാവ് ആദരിച്ചു.
ക്രിസ്തീയ വിഭാഗത്തിലെ 7 പേർക്കും മുസ്ലിം വിഭാഗത്തില്‍ നിന്ന് 2 പേര്‍ക്കുമാണ് വീടും സ്ഥലവും ലഭിച്ചത്. ഹൈന്ദവ വിഭാഗത്തില്‍ നിന്നും അര്‍ഹമായ അപേക്ഷ ലഭിച്ചിരുന്നില്ല. എന്നാല്‍ അവര്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. അപേക്ഷ വന്നാല്‍ പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഷാമില, റജില, ഷീല ജോബോയ്, ബാബു ഫ്രാന്‍സിസ്, ബിന്ദു, ഇസബെല്‍, താഹിര്‍നിസ, റീത്താമ്മ, ട്രീസ എന്നീ 9 ഗുണഭോക്താക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഹെല്ലു മൈക്കിള്‍ വിതരണം ചെയ്തു.
പൗരസമിതി പ്രസിഡന്‍റ് എം. ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടവക വികാരിമാരായ ഫാ. അഗസ്റ്റിന്‍ ജോണ്‍, ഫാ. ആന്‍റോ ജോറിസ്, പൊഴിയൂര്‍ ഇമാം സൈദ് മെഹ്ബൂബ് സുബുഹാനി തങ്ങള്‍, പൗരസമിതി സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍, ട്രഷറര്‍ എം. സിറാജുദ്ധീന്‍, കണ്‍വീനര്‍ എം. പി. ക്രിസ്റ്റഫര്‍, എം. ജോസഫ്, അഡ്വ. ക്രിസ്തുദാസ്, മേഴ്സി പീറ്റര്‍, റ്റി. പയസ്, കെ. വിജയകുമാര്‍, എന്‍. എ. മജീദ്, കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.