
നെയ്യാറ്റിന്‍കര ; ഓഖീ ദുരന്തത്തി ല്‍പെട്ട് കടലിലകപ്പെട്ട പൊഴിയുര്‍ പ്രദേശത്തെ മത്സ്യ തൊഴിലാളികളെ കണ്ടെത്തുന്നതിലെ സര്‍ക്കാര്‍ പരാജയം ചൂണ്ടിക്കാട്ടി തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പരിത്തിയൂര്‍ കൊല്ലംകോട് ഇടവകകളില്‍ പെട്ട നൂറ് കണക്കിന് വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു.
പരിത്തിയൂര്‍ മേരിമഗ്‌ദലന ദേവാലയത്തിലെയും കെല്ലംകോട് സെയ്‌ന്റ് മാത്യൂസ് ദേവാലയത്തിലെയും വിശ്വാസികളാണ് ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയിയത് . ഈ രണ്ട് ഇടവകകളില്‍ നിന്നായി 42 മത്സ്യ ബന്ധന തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് വിശ്വാസികള്‍ പറഞ്ഞു. പൊഴിയൂരിന് വേണ്ടി പ്രത്യേക തെരച്ചില്‍ സംവിധാനം ഒരുക്കണമെന്ന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും പൊഴിയൂര്‍ പ്രദേശത്തെ അവഗണിക്കുന്ന നിലപാട് തുടര്‍ന്നതാണ് സമരവുമായി മുന്നോട്ടിറങ്ങാന്‍ ഇടയാക്കിയതെന്ന് പരിത്തിയൂര്‍ ഇടവക വികാരി ഫാ. ജോബി പയ്യപ്പളളി പറഞ്ഞു.
രാവിലെ 11.30 ഓടെ ബൈക്കുകളിലും ടെംബോ ട്രാവലറുകളിലും കൂട്ടമായെത്തിയ വിശ്വാസികള്‍ തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാത കടന്ന് പോകുന്ന നെയ്യാറ്റിന്‍കര ബസ്റ്റാന്റ് കവല ഉപരോധിക്കുകയായിരുന്നു. കാണാതായ മത്സ്യതൊഴിലാളികളുടെ ചിത്രം പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു സമരം . ദേശീയപാത പൂര്‍ണ്ണമായും സ്‌തംഭിച്ചതോടെ നെയ്യാറ്റിന്‍കര പട്ടണം നിശ്ചലമായി .
എഡിഎം ജോണ്‍സാമുവലുമായി ഇടവക വികാരി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 5 മണിക്കൂറിന് ശേഷം പൊഴിയൂരില്‍ നിന്ന് കാണാതായവരെ കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും തെരച്ചിലിന് പോകുന്ന കപ്പലുകളിലും ഹെലികോപ്‌റ്ററിലും ഈ പ്രദേശങ്ങളിലെ 15 മത്സ്യതൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താമെന്ന ആവശ്യം അംഗീകരിച്ചതോടെ ഉപരോധം അവസാനിച്ചു. ഉപരോധ സമരം മുന്നില്‍ കണ്ട് ഇന്നലെ രാവിലെ തന്നെ അഞ്ഞുറിലധികം ആമ്‌ഡ് പോലീസിനെ നെയ്യാറ്റില്‍കരയില്‍ വിന്യസിച്ചിരുന്നു.നെയ്യാറ്റിന്
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.