
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും തലശേരി രൂപതയുടെ മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ലൂസിനയെയാണ് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. രണ്ട് ദിവസം മുമ്പ് അജികുമാര്‍ എന്ന പ്രൊഫൈലില്‍ “വൈകി വന്ന വിവേഗം” (‘വിവേകം’ എന്ന് എഴുതാൻ പോലും അറിയില്ല എന്നിട്ടും അഹങ്കാരത്തിന് കുറവില്ല) എന്ന ടൈറ്റിലോടെയാണ് കന്യാസത്രീയുടെ ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.
തെറ്റായ പോസ്റ്റാണെന്ന് ചിലര്‍ പോസ്റ്റിന് താഴെ സൂചിപ്പിച്ചെങ്കിലും, ഇതാണ് സത്യമെന്ന രീതിയില്‍ എഴുതിയാണ് പ്രചരിപ്പിക്കുന്നത്. 2020 മെയ് മാസത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ “മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്” എന്ന ബാനറുമായി പ്രതിഷേധിച്ച കന്യാസ്ത്രീ പിടിച്ചിരുന്ന ബോര്‍ഡിലെ വാക്കുകള്‍ തെറ്റായി എഡിറ്റ് ചെയ്താണ് കത്തോലിക്കാ വിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നത്. തുടർന്ന്, മെയ് മാസത്തില്‍ തന്നെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, 2 ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ “കത്തോലിക്കാ സഭ ബാറുകള്‍ക്കും മദ്യാശാലകള്‍ക്കും ഒത്താശ ചെയ്യുന്നു” എന്ന വിചിത്ര വാദവും സൈബര്‍ സഖാവ് നടത്തിയിട്ടുണ്ട്. വീണ്ടും ആസൂത്രിതമായി കന്യാസ്ത്രീയെ സമൂഹ മാധ്യമത്തില്‍ വീണ്ടും അപമാനിക്കുതിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…
This website uses cookies.