Categories: Daily Reflection

ശത്രുതയില്ലാത്ത സ്നേഹം

ശത്രുതയില്ലാത്ത സ്നേഹം

1 രാജാ. – 21:17-29   

മത്താ. – 5:43-48   
                 
“ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.

സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കാതെ ശത്രുക്കളെയും സ്നേഹിക്കാനായി നമ്മോട് ആവശ്യപ്പെടുകയാണ് സ്നേഹത്തിന്റെ ഉറവിടമായ ക്രിസ്തു.  മാനുഷിക ബലഹീനതയുള്ളതിനാൽ നമ്മിൽ വെറുപ്പും,  വിദ്വേഷവും  സർവ്വസാധാരണമാണ്.  എന്നാൽ അവ  ഹൃദയത്തിനുള്ളിൽവെച്ച് ശത്രുതപുലർത്തി സഹോദരങ്ങളെ അവഗണിക്കാതെ അവരെ സ്നേഹിക്കുകയാണ് വേണ്ടത്.

സ്നേഹമുള്ളവരെ, നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ എളുപ്പമാണ്. ശത്രുക്കളെ സ്നേഹിക്കുക,  പീഡിപ്പിക്കുന്നവർക്കു  വേണ്ടി പ്രാർത്ഥിക്കുക എന്നത് നമുക്ക് അൽപ്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ,  താൻ സ്നേഹിച്ചിട്ടും തന്നെ വെറുത്തവരെയും,  തനിക്കെതിരായി കുറ്റം ആരോപിച്ചവരെയും പൂർണ്ണമായി സ്നേഹിച്ചവൻ നമ്മോട് ആവശ്യപ്പെടുന്നത് ശത്രുക്കളെ സ്നേഹിക്കാനാണ്.  തന്നെ പീഡിപ്പിച്ചവർക്കും,  കുരിശിലേറ്റിയവർക്കും വേണ്ടി പിതാവായ ദൈവത്തോട് “ഇവരോട് ക്ഷമിക്കണമേ” എന്ന് പ്രാർത്ഥിച്ചവൻ നമ്മോട് ആവശ്യപ്പെടുന്നത് പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനാണ്.

സഹോദരങ്ങളോട്  ശത്രുത കാണിച്ചിട്ട് ദൈവത്തെ സ്നേഹിക്കുന്നു എന്നുപറയുന്നതിൽ ഒട്ടും സത്യമില്ല. പുറംകണ്ണാൽ കാണുന്ന സഹോദരനെ സ്നേഹിക്കാത്തവൻ എങ്ങനെയാണ് അകക്കണ്ണാൽ കാണുന്ന ദൈവത്തെ സ്നേഹിക്കുക?

സഹോദരങ്ങളിൽ വെച്ചുപുലർത്തുന്ന ശത്രുത നമ്മുടെ ചിന്തകളെ ദുർബലപ്പെടുത്തും. സഹോദരനുമായുള്ള ശത്രുത എങ്ങനെ വർദ്ധിപ്പിക്കാമെന്ന ചിന്തയ്ക്കായിരിക്കും നാം മുൻ‌തൂക്കം കൊടുക്കുക. വെറുപ്പും, വിദ്വേഷവും കാണിക്കാതെ സഹോദരനെ സ്‌നേഹിക്കുമ്പോൾ നമ്മുടെ ചിന്തയ്ക്കു വിത്യാസം ഉണ്ടാകും. പക പോക്കൽ മാറ്റി സമാധാനം ആഗ്രഹിക്കുന്നവനായി മാറും.

സ്നേഹത്താൽ നമുക്ക് എന്തും നേടാമെന്ന ഒരു ഉറച്ച ബോധ്യം നമ്മിൽ ഉണ്ടാകണം. എങ്കിൽമാത്രമേ നമുക്ക് ശത്രുവിനെയും സ്നേഹിക്കാൻ കഴിയുകയുള്ളു. സ്നേഹിക്കാനുള്ള മനസ്സിനുടമയാകുമ്പോൾതന്നെ, ശത്രുത മനസ്സിൽനിന്നും അപ്രത്യക്ഷമാകും. ആരിലും ശത്രുത പുലർത്താതെ വെറുപ്പിനോ,  വിദ്വേഷത്തിനോ അടിമയാകാത്ത ഹൃദയത്തിനുടമയാകനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹസ്വരൂപനായ ദൈവമേ, വെറുപ്പും വിദ്വേഷവും ഇല്ലാതെ   എല്ലാവരെയും സ്നേഹിക്കുവാനുള്ള ഹൃദയത്തിന് ഉടമയാക്കി തീർക്കണമേയെന്ന്  അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

6 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago