
2രാജാ. – 22:8-13,23:1-3 മത്താ. – 7:15-20
“നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽ നിന്നു നിങ്ങൾ അവരെ അറിയും.”
യേശുക്രിസ്തു വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളാനായി മുന്നറിയിപ്പ് നൽകുകയാണ്. ദൈവവചനം തെറ്റായ രീതിയിൽ പങ്കുവെയ്ക്കുന്നവരും അവ സ്വീകരിക്കുന്നവരും നല്ല ഫലം നൽകാത്ത വൃക്ഷത്തിന് തുല്യം. അവരുടെ വാക്കുകൾ നല്ലതായി തോന്നും എന്നാൽ തെറ്റായ പ്രബോധനമാണ് അവർ നൽകുന്നത്. അവരെ അനുസരിച്ച് ജീവിച്ചാൽ നാമും ചീത്ത ഫലമായിരിക്കും പുറപ്പെടുവിക്കുക. വ്യാജപ്രബോധനത്തിൽ അകപ്പെടാതെയും, വ്യാജപ്രബോധനം നടത്താതെയും ജീവിക്കേണ്ടവരാണ് ക്രിസ്തുവിന്റെ അനുയായികൾ.
സ്നേഹമുള്ളവരെ, ദൈവവചനമെന്ന ഭാവേന വ്യാജപ്രവചനം നടത്തുന്നവർ ദൈവമക്കളെ തിന്മയിൽ അകപെടുത്താനായി ശ്രമിക്കുന്നവരാണ്. അവരിൽ അകപ്പെടാതെ ദൈവമക്കൾ സൂക്ഷിക്കേണ്ടതുണ്ട്. കേൾക്കാൻ ഇമ്പമുള്ളതും, സത്യമെന്ന് വരുത്തി തീർക്കുന്നതുമായ പൈശാചിക പ്രവർത്തനങ്ങളിൽ അകപ്പെടാതെ ശരിയായ സത്യവചനത്തിൽ വിശ്വസിച്ച് ജീവിക്കണം.
യഥാർത്ഥമായ ദൈവവചനം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾക്ക് തുല്യമാണ്. നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലങ്ങൾ ഉണ്ടാകുന്നു. നല്ല ഫലം കാഴ്ച്ചയിൽ മാത്രമല്ല, മറിച്ച് പോഷകഗുണങ്ങളും രുചികരവുമായിരിക്കണം. യഥാർത്ഥ ദൈവവചനം പ്രഘോഷിക്കുന്നവരെ തിരിച്ചറിയേണ്ടതും നല്ല ഫലങ്ങളിൽ നിന്നാണ്. ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കി സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ ജീവിക്കുമ്പോൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകും.
ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായി തീർന്ന നാം നല്ല ഫലങ്ങൾ സ്വീകരിക്കേണ്ടവരാണ്. ദൈവവചനം ശരിയായ രീതിയിൽ മനസ്സിലാക്കി അവ വിശ്വസിച്ച് ജീവിതത്തിൽ പ്രവർത്തികമാക്കണം. വ്യാജമായ രീതിയിൽ വരുന്ന പിശാചിന്റെ കുതന്ത്രങ്ങളെ ആട്ടിയോടിക്കുവാൻ നമുക്ക് സാധിക്കണം. ദൈവത്തിൽ വിശ്വസിച്ച്, ദൈവത്തോടൊപ്പം ആയിരിക്കുമ്പോൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല സ്വീകരിക്കാനും സാധിക്കുമെന്ന ഉറച്ച ബോധ്യത്തിൽ ജീവിക്കാനായി ശ്രമിക്കാം.
സ്നേഹനാഥ, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയ അങ്ങേ വചനം മനസ്സിലാക്കി ജീവിക്കാനും, അവ ജീവിതത്തിൽ പ്രാവർത്തികമാക്കി നല്ല ഫലം പുറപ്പെടുവിക്കാനും, സ്വീകരിക്കാനുമുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.