
ജോസ് മാർട്ടിൻ
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയും, തൃശ്ശൂര്‍ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജര്‍ സെമിനാരികളിലെ വൈദിക പരിശീലനത്തെ കുറിച്ച് നടത്തുന്ന ത്രിദിന പഠനശിബിരം മാര്‍ച്ച് 18 തിങ്കളാഴ്ച (ഇന്ന്) മുതല്‍ 20 വരെ തൃശ്ശൂര്‍ മേരി മാത മേജര്‍ സെമിനാരിയി വെച്ച് നടത്തപ്പെടുമെന്ന് കെ.സി.ബി.സി. വ്യക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
കെ.സി.ബി.സി. അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധരും 6 മേജര്‍ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കും സി.ബി.സി.ഐ.പ്രസിഡണ്ട്മാര്‍. ആന്‍ഡ്ഡുസ് താഴത്ത് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിലും സിറോ മലബാര്‍ സഭയുടെ മേജര്‍ ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത സമാപന സമ്മേ ളനത്തിലും അദ്ധ്യക്ഷം വഹിക്കും. കെ.സി.ബി.സി.സെക്രട്ടറി ജനറല്‍ അഭിവന്ദ്യ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.
ഒന്നര വര്‍ഷമായി കേരള കത്തോലിക്കാ സഭയിലെ വൈദിക പരിശീലനത്തെ കുറിച്ച് പറോക് ഗവേഷണ കേന്ദ്രം, കേരള മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഗവേഷണ പഠനങ്ങളുടെ ഫലങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കേരളത്തിലെ സെമിനാരികളിലെ വൈദികാര്‍ത്ഥികളുടെയും പരിശീലകരുടെയും വിവിധ രൂപതകളിലെ വൈദികരുടെയും പാസ്റ്ററല്‍ കണ്‍സില്‍ അംഗങ്ങളുടെയും ഇടയില്‍ വിപുലമായ സര്‍വ്വേകളും നിരവധി ചര്‍ച്ചകളും ഇന്റര്‍വ്യു കളും മറ്റ് പഠനങ്ങളും നടത്തിയതിന് ശേഷമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും,വൈദിക പരിശീലനത്തെ കുറിച്ച് വത്തിക്കാന്‍ സമീപകാലത്ത് പുറത്തിറക്കിയ പ്രബോധന രേഖകളാണ് പഠനത്തിന്റെ അടിസ്ഥാനമെന്നും അവതരിപ്പിക്കുന്ന പഠനങ്ങളോട് പഠന ശിബിരത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് സംവദിക്കാൻ അവസരം ലഭിക്കുമെന്നും, വൈദിക പരിശീലനം കുടുതല്‍ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മെത്രാന്‍ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാണെന്നും നവീകരണ വര്‍ഷമാചരിക്കുന്ന കേരള സഭക്ക് ഈ പഠനം ഏറെ ഉപകാരപ്രദമാ ണെന്നും കെ.സി.ബി.സി. ഡെപ്പ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, പറോക് ഗവേഷണ കേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. സൈജോ തൈക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.