
അനില്‍ ജോസഫ്
തിരുവനന്തപുരം : വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് 2 ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് അവധിക്കാല സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 15 ഉച്ചതിരിഞ്ഞ് തിരിക്കുന്ന ട്രെയ്ന്‍ 16 ന് രാവിലെ 8.45 ന് വേളാങ്കണ്ണിയിലെത്തും. അന്ന് വൈകിട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്ന് മടക്കയാത്ര തിരിക്കുന്ന ട്രെയ്ന്‍ 17 ഉച്ചക്ക് 12 ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച് കോട്ടയം വഴി കൊല്ലത്തെത്തുന്ന ട്രെയ്ന്‍ തുടര്‍ന്ന് പുനലൂര്‍ ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിയില്‍ എത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് 17 ന് വൈകിട്ട് 3.25 തിരിക്കുന്ന ട്രെയ്ന്‍ 18 ന് പുലര്‍ച്ചെ 4 ന് എത്തും തുടര്‍ന്ന് 18 ന് രാത്രി 11.50 ന് തിരിക്കുന്ന ട്രെയ്ന്‍ തിരുവന്തപുരത്ത് ഉച്ചക്ക് 1.30 ന് തിരിച്ചെത്തും. ഈ ട്രെയ്നിന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ നാഗര്‍കോവിലിന് മുമ്പ് കുഴിത്തുറയിലും എറണിയലിലും സ്റ്റോപ്പുണ്ട്.
വേയനല്‍ക്കാലത്ത് 2018 വരെ കാരക്കല്‍ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ചയില്‍ ഒരു ട്രെയ്ന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് റെയില്‍ വെ ട്രെയ്ന്‍ നിര്‍ത്തിയിരുന്നു. അന്ന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അതേസമയം എറണാകുളത്ത് നിന്ന് തിരിക്കുന്ന ട്രെയ്ന്‍ രാവിലെ 8.45 ന് എത്തുകയും വൈകിട്ട് 5.30 തിന് തിരിക്കുകയും ചെയ്യുന്നത് തീര്‍ഥാടകര്‍ക്ക് അതൃപ്തി ഉണ്ട്.
രാവിലെ 9 മണിക്കുളള മലയാളം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഈ സമയത്ത് എത്തിച്ചേര്‍ന്നാല്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൂടാതെ വൈകിട്ട് വളരെ നേരത്തെ പുറപ്പെടുന്നതിനാല്‍ ഈ തിരക്കുളള തിരുനാള്‍ സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അറിയുന്നു. തുടര്‍ന്നുളള ദിനങ്ങളല്‍ സ്ഥിരമായി വേളാങ്കണ്ണിക്ക് ട്രെയ്ന്‍ സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിലവില്‍ മൂന്നാഴ്ചക്കാലത്തേക്കാണ് സ്പെഷ്യല്‍ യ്ര്നെുകള്‍ സര്‍വ്വസ് നടത്തുന്നത്. സെപ്റ്റംബര്‍ 8 വരെയാണ് ട്രെയ്നുകള്‍ സര്‍വ്വീസ് നടത്തുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.