Categories: India

വിശ്വാസ സത്യങ്ങൾ കൃത്യതയോടെ വിശ്വാസികൾക്ക്‌ പകർന്നു കൊടുക്കുവാനായി വൈദീക വിദ്യാർത്ഥികളുടെ ഓൺലൈൻ മാഗസ്സിൻ “കാർലോ വോയ്സ്”

ലോകം മുഴുവനുമുള്ള ക്രൈസ്തവരിൽ എത്തിചേരണമെന്ന ചിന്തയാലാണ് ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്...

സ്വന്തം ലേഖകൻ

ആദിലാബാദ്: തെറ്റായ പഠനങ്ങൾ പകർന്നുകൊടുക്കുന്നതിൽ ധാരാളം ആൾക്കാർ മത്സരിക്കുകയാണ് ഇന്ന് കത്തോലിക്കാസഭയിൽ. ഏറെ പ്രത്യേകിച്ച് സോഷ്യൽ മീഡിയാ ഇത്തരക്കാരുടെ വിളനിലമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെയും, വിശ്വാസ സത്യങ്ങളെയും കൃത്യതയോടെ വിശ്വാസികൾക്ക്‌ പകർന്നു കൊടുക്കുവാനായി വൈദീക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “കാർലോ വോയ്സ്” എന്ന ഓൺലൈൻ മാഗസ്സിൻ രൂപം കൊണ്ടിരിക്കുന്നത്.

സൈബർ ലോകത്തെ അപ്പസ്തോലനായി അറിയപ്പെടുന്ന ധന്യനായ ‘കാർലോ അക്വറ്റിസി’ന്റെ മാധ്യമ സുവിശേഷവൽക്കരണ തീക്ഷ്ണത മനസിലാക്കിയ കാർലോ അക്വറ്റിസിന്റെ മാതാവ് അന്റോണിയാ അക്വറ്റിസിന്റെ വാക്കുകളുടെ പ്രചോദനത്താലാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചതെന്ന് “കാർലോ വോയ്സ്” മാഗസീന് ചുക്കാൻ പിടിക്കുന്ന ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും, ബ്രദർ ജോൺ കണയാങ്കനും പറയുന്നു. ആദിലാബാദ് രൂപതയിൽ ഒന്നാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ് ബ്രദർ എഫ്രേം കുന്നപ്പള്ളി, കോതമംഗലത്ത് രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ് ബ്രദർ ജോൺ കണയാങ്കൻ. ഇവർ തന്നെയാണ് ഈ മാഗസ്സിന്റെ ചീഫ് എഡിറ്റേഴ്‌സും.

ഇന്ന് മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങളെ തെറ്റായി ജനങ്ങൾക്ക് പകർന്നു കൊടുക്കുന്നത്തിൽ വിജയിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളതെന്നും, ഈ സാഹചര്യത്തിൽ 2 തിമോത്തിയസ് 4: 2-5 വരെയുള്ള വാക്യങ്ങളെ മാർഗ്ഗദീപമായി സ്വീകരിച്ചുകൊണ്ടാണ് കത്തോലിക്കാ സഭയുടെ പഠനങ്ങളെ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി “കാർലോ വോയ്സ്” എന്ന മാഗ്ഗസിൻ പ്രസിദ്ധികരിക്കുന്നതെന്നും, സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപുരക്കലിന്റെ പ്രചോദനവും നിർദേശങ്ങളുമാണ് ഈ സംരംഭത്തിന്റെ ആരംഭത്തിന് കാരണമായതെന്നും അവർ പറഞ്ഞു.

ഈ ഓൺലൈൻ മാഗസ്സിൻ ലോകം മുഴുവനുമുള്ള ക്രൈസ്തവരിൽ എത്തിചേരണമെന്ന ചിന്തയാലാണ് ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. അദിലാബാദ് രൂപതാ അദ്ധ്യക്ഷൻ മാർ പ്രീൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ തീക്ഷണത നിറഞ്ഞ ജീവിതമാണ് തങ്ങൾക്ക് ഈ സംഭരമത്തിന് ഏറ്റവും വലിയ പ്രചോദനമെന്നും, ‘ഈ മാഗസ്സിൻ കാലത്തിന് ഏറ്റവും വലിയ ദൈവിക സമ്മാനമാണന്ന്’ പറഞ്ഞ ജെറുസേലം ലത്തീൻ പാത്രിയർക്കീസയുടെ വാക്കുകൾ വലിയ അംഗീകാരമാണെന്നും, ‘തീർച്ചയായും കത്തോലിക്കാ ക്രൈസ്തവർ ഈ മാഗസ്സിൻ വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യണം’ എന്ന പൂനൈ രൂപതാദ്ധ്യക്ഷൻ തോമസ് ടാബരെ പിതാവിന്റെ വാക്കുകളും ഞങ്ങൾക്ക് ധൈര്യപൂർവ്വം മുന്നോട് പോകാനുള്ള ശക്തി നൽകുന്നതായും ബ്രദർ എഫ്രേം പറഞ്ഞു.

‘കാർലോയുടെ സഹോദരന്മാർ’ എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേമും, ബ്രദർ ജോണും യുടൂബ് ചാനലിലൂടെയും കാർലോയുടെ മിഷൻ തുടർന്നു കൊണ്ടുപോകുന്നുനണ്ട്. Carlo voice എന്നയുടൂബ് ചാനലും ഇതിനകം ശ്രദ്ധയാകർഷിച്ചിരിക്കുന്നു. https://carlovoice.com/ എന്ന വെബ്സൈറ്റിൽ മാഗസ്സിൻ Subscribe ചെയ്യാവുന്നതാണ്.

vox_editor

Recent Posts

12th Sunday_Ordinary Time_2026_”ഭയപ്പെടേണ്ട” (മത്താ 10: 26-33)

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…

2 hours ago

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago