സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: വിവാഹം ഒരു കൂദാശയാണ്, സഭയ്ക്ക് അത് മാറ്റുവാനോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ അധികാരമില്ലെന്നും, കാരണം, ക്രിസ്തുവാണ് അത് സ്ഥാപിച്ചതെന്നും ഫ്രാൻസിസ് പാപ്പാ. ഹങ്കറി, സ്ലൊവാക്യ അപ്പോസ്തോലിക സന്ദർശനം പൂർത്തിയാക്കി തിരിച്ചുള്ള യാത്രയിൽ വിമാനത്തിൽ വച്ച് പത്രപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പാപ്പാ.
വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യമുള്ളവരെ സഹായിക്കുന്നതിനും, അവരുടെ മാനുഷിക ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനുമാണ് നിയമങ്ങളെന്നും, നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ അവയെ ഉൾക്കൊള്ളുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും പറഞ്ഞ പാപ്പാ അവരും ഈ സഭയുടെ ഭാഗമാണെന്ന് ഓർമിപ്പിച്ചു. ഇനി അഥവാ, അവർക്ക് ഒന്നിച്ച് ജീവിക്കണമെങ്കിൽ അവരുടെ ജീവിതസാഹചര്യങ്ങൾക്കും, ആരോഗ്യ സാഹചര്യങ്ങൾക്കും വേണ്ട സഹായം ചെയ്യുവാൻ അതാത് രാഷ്ട്രങ്ങൾക്ക് കടമയുണ്ടെന്നു പറഞ്ഞ പാപ്പാ ഫ്രാൻസ് രൂപം നൽകിയിരിക്കുന്ന നിയമങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അവരെ സഹായിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നാം പരസ്പരം ബഹുമാനിക്കണം, അവരെ സഹായിക്കണം. അതേസമയം ഒരിക്കലും സ്വവർഗ ലൈംഗീക ആഭിമുഖ്യത്തോടെ ഒന്നിച്ച് ജീവിക്കുന്നതിനെ വിവാഹം എന്ന് വിളിക്കരുത്, അത്തരത്തിലുള്ള സംശയങ്ങൾ ഉണ്ടാക്കരുത്. ഓർക്കുക, അത് ഒരിക്കലും വിവാഹമല്ല, വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലാണ് പാപ്പാ വ്യക്തമാക്കി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.